തുടർച്ചയായ അഞ്ചാം രാത്രിയും വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ,തിരിച്ചടിച്ച് ഇന്ത്യ

April 29, 2025, 8:44 a.m.

ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം രാത്രിയും വെടിനിർത്തൽ ലംഘിച്ച പാകിസ്താന് തക്ക മറുപടി നൽകി ഇന്ത്യ. പഹൽഗാം ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അസ്വസ്ഥതകൾ നിലനിൽക്കുന്ന സന്ദർഭത്തിലാണ് വെടി വെയ്പ്പ്.

ഏപ്രിൽ28-29 തീയതികളിൽ രാത്രി സമയത്താണ് കുപ്‌വാര, ബാരാമുള്ള ജില്ലയിലെ അതിർത്തി പ്രദേശത്ത് ആക്രമണം അഴിച്ചു വിട്ടത്. വ്യാഴാഴ്ച രാത്രി മുതൽ ഇന്ത്യൻ അതിർത്തിയിലേക്ക് പാകിസ്താൻ വെടിയുതിർത്ത് പ്രകോപനം നടത്തുന്നുണ്ട്. എന്നാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭീകരാക്രമണത്തിന് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ച് എൻഐഎ. സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, പാക് പ്രകോപനത്തിനിടെ അതിർത്തിയിൽ ഇന്ത്യ സേന വിന്യാസം വർധിപ്പിച്ചു. യുദ്ധം ഉടനെന്ന പാക് മന്ത്രിയുടെ പ്രസ്താവന കേന്ദ്രം പരിശോധിക്കുകയാണ്. 

ജമ്മു കാശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരർ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് സൂചന. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞു കയറിയവരാണ് ഭീകരാക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സാംബ, കത്തുവ മേഖല വഴിയാണ് ഇവർ ഇന്ത്യയിൽ കയറിയത്. കാട്ടിൽ ഒളിക്കാൻ പരിശീലനം കിട്ടിയ ഹുസൈൻ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുൽഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവർ ആക്രമണങ്ങൾ നടത്തി. അനന്ത്നാഗിലെ മലനിരകളിൽ സംഘം ഇപ്പോഴുണ്ടെന്ന് സുരക്ഷ സേനയുടെ അനുമാനം.

പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ സേനവിന്യാസം ശക്തമാക്കി. സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയിൽ ഇന്ത്യ പരിശോധന തുടങ്ങി. യുദ്ധം ആസന്നമാണെന്നായിരുന്നു പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സിനോട്‌ വ്യക്തമാക്കിയത്. പിന്നീട് അദ്ദേഹം പ്രസ്താവന പിൻവലിക്കുകയും ചെയ്തു.

പാകിസ്ഥാൻ്റെ പ്രസ്താവനകൾ ഭയത്തിൻ്റെ സൂചനയെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. അതേസമയം, ഇന്ത്യയുടെ യുദ്ധ പദ്ധതി ചോർന്നെന്ന പാക് ആരോപണം കേന്ദ്രം തള്ളി. ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ഇന്ത്യയുമായുള്ള തർക്കം നയതന്ത്ര ചർച്ചയിലൂടെ തീർക്കണമെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. സർക്കാരിന് ഈ നിർദ്ദേശം ഷെരീഫ് നൽകിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


MORE LATEST NEWSES
  • പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു.
  • അനിയന് സമ്മാനിച്ച വില കൂടിയ ബൈക്ക് കണ്ടുകെട്ടി പോലീസ്
  • വിവാഹ വീട്ടിലെ തർക്കം , യുവാവിൻ്റെ വീട് അടിച്ച് തകർത്തു.
  • ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയതായി പരാതി
  • തോട്ടുമുക്കം മരഞ്ചാട്ടി റോഡിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
  • സ്ത്രീയെ ലിഫ്റ്റ് കൊടുക്കാമെന്നു പറഞ്ഞ് പെപ്പർ സ്‌പ്രേ പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തിയ 50കാരന് കഠിന തടവും പിഴയും.
  • വയനാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വാഹനാപകടം; നിരവധി പേർക്ക് പരിക്ക്
  • വെയിറ്റിങ് ലിസ്റ്റിലുള്ള റെയിൽവേ യാത്രക്കാർക്ക് മെയ് ഒന്നു മുതൽ സ്ലീപ്പർ, എ.സി കോച്ചുകളിൽ യാത്രചെയ്യാൻ അനുവാദമില്ല
  • ട്രെയിന്‍ എൻജിനിനുള്ളില്‍ മയിലിനെ ചത്ത നിലയില്‍ കണ്ടെത്തി
  • ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരൻ.
  • അഞ്ചു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ വിശദീകരണം.
  • ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് ഒൻപത് വെള്ളിയാഴ്ച പ്രഖ്യാപിക്കും
  • വനിതാ സംഗമം സംഘടിപ്പിച്ചു
  • ഹെഡ്‌ഗേവാർ വിവാത്തിൽ പാലക്കാട് നഗരസഭയിൽ കയ്യാങ്കളി.
  • യുവാവിനെ വെട്ടികൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞ കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി.
  • പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിൽ റാപ്പർ വേടനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.
  • നടുറോഡിൽ അതിരുവിട്ട കല്ല്യാണ ആഘോഷം.
  • വടകര സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു.
  • വാടക വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 53 ഗ്യാസ് സിലിണ്ടർ പിടികൂടി.
  • കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു.
  • ഹജ് നിർദേശങ്ങൾ ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ പിഴയും നാടുകടത്തലും
  • കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല
  • ഷാജി എൻ കരുണിന് വിട നൽകാൻ സാംസ്കാരിക കേരളം; സംസ്കാരം ഇന്ന്
  • കഞ്ചാവ് കേസിൽ വേടൻ രണ്ടാം പ്രതി, കൈവശം വെച്ചത് വിൽപ്പനയ്ക്കെന്ന് എഫ്‌ഐആർ
  • കൂരാച്ചുണ്ടിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു
  • കാണാതായ മൂന്ന് പെൺകുട്ടികളെ കോയന്പത്തൂരിൽ കണ്ടെത്തി
  • പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു
  • ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായെന്ന് പരാതി.
  • ലാംഡ സ്റ്റീൽസ് സ്പോൺസർ ചെയ്യുന്ന ജിംഖാന പി.എച്ച്. ഇ.ഡി ജേതാക്കൾ
  • കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു,
  • റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാനൊരുങ്ങി പൊലീസ്.
  • ബ്യൂട്ടിപാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ.
  • ഭാര്യയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. 
  • ഷാജി എൻ. കരുൺ അന്തരിച്ചു
  • മുഖ്യമന്ത്രിയുടെ ഓഫിസിലും വീടിനും രാജ്ഭവനിലും ബോംബ് ഭീഷണി
  • ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്.
  • കേളമംഗലത്ത് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
  • തെരുവ് നായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍
  • ബദ്‌രിയ്യ ഗ്രാറ്റോണിയം : സൈക്കിൾ റാലി സംഘടിപ്പിച്ചു.
  • റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി.
  • കെ എം എബ്രഹാമിനെതിരായ കേസിൽ പന്ത്രണ്ട് വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ.
  • മെയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും
  • സംവിധായകർ അറസ്റ്റിലായ മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രം*
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.
  • യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ
  • കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവം; ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ പക
  • തിരുവനന്തപുരത്തെ​ കോളറ മരണം: ജാഗ്രതയിൽ ആരോഗ്യവിഭാഗം
  • കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു
  • ഉച്ചയ്ക്ക് ഒ.പി കഴിയുന്നതോടെ ഡോക്ടർമാരില്ല: താമരശ്ശേരി താലൂക് ആശുപത്രി ഒരു റഫറൽ ആശുപത്രിയായി മാറിയതായി പരാതി
  • വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ.