വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തബാധിതരായ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചയാൾ അറസ്റ്റിൽ

April 29, 2025, 10:14 p.m.

വയനാട്:കൽപ്പറ്റയിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തത്തിൽ ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ചെതലയത്തിന് സമീപം താമസിക്കുന്ന നായ്ക്കമാവുടിയിൽ ബാഷിദ് (28) ആണ് വയനാട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വർഷം ജൂലൈ 30ആം തിയതി നടന്ന ചൂരൽമല ദുരന്തത്തിന് ഇരയായ സ്ത്രീകളെ കുറിച്ചാണ് പിറ്റേ ദിവസം ഇയാൾ ലൈംഗിക പരാമർശങ്ങൾ അടങ്ങിയ അധിക്ഷേപം ഇൻസ്റ്റഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കൽപ്പറ്റയിൽ ബിസിനസ് നടത്തുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് ഇയാൾ വ്യാജ അക്കൗണ്ട് നിർമിച്ചു പോസ്റ്റുകൾ നടത്തിയത്.

കൽപ്പറ്റ എസ്കെഎംജെ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിൽ സേവനം ചെയുന്നതിനിടയിലാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ ഇത്തരം പോസ്റ്റുകൾ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടർന്ന് വയനാട് സൈബർ പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ കേസ് എടുത്ത പൊലീസ് മാസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിയത്.

വിപിഎൻ സംവിധാനം ഉപയോഗിച്ച് ഐപി മേൽവിലാസം മാസ്ക് ചെയ്താണ് പ്രതി സ്ത്രീകൾക്ക് നേരെ ഇത്തരം വ്യാപക അതിക്രമം നടത്തിയത്. നൂറുകണക്കിന് ഐപി മേൽവിലാസങ്ങൾ വിശകലനം ചെയ്താണ് വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ്. സി. പി ഒ മാരായ അബ്ദുൽ സലാം കെ. എ, നജീബ് ടി. സി. പി. ഒ. മാരായ രഞ്ജിത്ത് സി. വിനീഷ സി. പ്രവീൺ കുമാർ എന്നിവരും ഉണ്ടായിരുന്നു. ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കൽപ്പറ്റ സിജെഎം കോടതിയിൽ. ഹാജരാക്കി റിമാൻഡ് ചെയ്തു. സോഷ്യൽ. മീഡിയ അക്കൗണ്ടുകൾ വഴി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടർന്നും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു..


MORE LATEST NEWSES
  • മംഗളൂരുവില്‍ സംഘപരിവാര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വയനാട് സ്വദേശി
  • ലഹരിക്കേസ് പ്രതി പൊലീസുകാരെ കുത്തി പരുക്കേൽപ്പിച്ചു
  • തുമ്പക്കോട്ട് മലയിൽ ക്വാറി അനുവദിക്കില്ല യൂത്ത് കോൺഗ്രസ്
  • പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു.
  • അനിയന് സമ്മാനിച്ച വില കൂടിയ ബൈക്ക് കണ്ടുകെട്ടി പോലീസ്
  • വിവാഹ വീട്ടിലെ തർക്കം , യുവാവിൻ്റെ വീട് അടിച്ച് തകർത്തു.
  • ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയതായി പരാതി
  • തോട്ടുമുക്കം മരഞ്ചാട്ടി റോഡിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
  • സ്ത്രീയെ ലിഫ്റ്റ് കൊടുക്കാമെന്നു പറഞ്ഞ് പെപ്പർ സ്‌പ്രേ പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തിയ 50കാരന് കഠിന തടവും പിഴയും.
  • വയനാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വാഹനാപകടം; നിരവധി പേർക്ക് പരിക്ക്
  • വെയിറ്റിങ് ലിസ്റ്റിലുള്ള റെയിൽവേ യാത്രക്കാർക്ക് മെയ് ഒന്നു മുതൽ സ്ലീപ്പർ, എ.സി കോച്ചുകളിൽ യാത്രചെയ്യാൻ അനുവാദമില്ല
  • ട്രെയിന്‍ എൻജിനിനുള്ളില്‍ മയിലിനെ ചത്ത നിലയില്‍ കണ്ടെത്തി
  • ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരൻ.
  • അഞ്ചു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ വിശദീകരണം.
  • ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് ഒൻപത് വെള്ളിയാഴ്ച പ്രഖ്യാപിക്കും
  • വനിതാ സംഗമം സംഘടിപ്പിച്ചു
  • ഹെഡ്‌ഗേവാർ വിവാത്തിൽ പാലക്കാട് നഗരസഭയിൽ കയ്യാങ്കളി.
  • യുവാവിനെ വെട്ടികൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞ കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി.
  • പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിൽ റാപ്പർ വേടനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.
  • നടുറോഡിൽ അതിരുവിട്ട കല്ല്യാണ ആഘോഷം.
  • വടകര സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു.
  • വാടക വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 53 ഗ്യാസ് സിലിണ്ടർ പിടികൂടി.
  • കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു.
  • ഹജ് നിർദേശങ്ങൾ ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ പിഴയും നാടുകടത്തലും
  • കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല
  • ഷാജി എൻ കരുണിന് വിട നൽകാൻ സാംസ്കാരിക കേരളം; സംസ്കാരം ഇന്ന്
  • കഞ്ചാവ് കേസിൽ വേടൻ രണ്ടാം പ്രതി, കൈവശം വെച്ചത് വിൽപ്പനയ്ക്കെന്ന് എഫ്‌ഐആർ
  • തുടർച്ചയായ അഞ്ചാം രാത്രിയും വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ,തിരിച്ചടിച്ച് ഇന്ത്യ
  • കൂരാച്ചുണ്ടിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു
  • കാണാതായ മൂന്ന് പെൺകുട്ടികളെ കോയന്പത്തൂരിൽ കണ്ടെത്തി
  • പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു
  • ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായെന്ന് പരാതി.
  • ലാംഡ സ്റ്റീൽസ് സ്പോൺസർ ചെയ്യുന്ന ജിംഖാന പി.എച്ച്. ഇ.ഡി ജേതാക്കൾ
  • കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു,
  • റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാനൊരുങ്ങി പൊലീസ്.
  • ബ്യൂട്ടിപാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ.
  • ഭാര്യയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. 
  • ഷാജി എൻ. കരുൺ അന്തരിച്ചു
  • മുഖ്യമന്ത്രിയുടെ ഓഫിസിലും വീടിനും രാജ്ഭവനിലും ബോംബ് ഭീഷണി
  • ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്.
  • കേളമംഗലത്ത് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
  • തെരുവ് നായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍
  • ബദ്‌രിയ്യ ഗ്രാറ്റോണിയം : സൈക്കിൾ റാലി സംഘടിപ്പിച്ചു.
  • റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി.
  • കെ എം എബ്രഹാമിനെതിരായ കേസിൽ പന്ത്രണ്ട് വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ.
  • മെയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും
  • സംവിധായകർ അറസ്റ്റിലായ മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രം*
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.
  • യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ
  • കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവം; ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ പക