സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ജയിൽ വകുപ്പിലെ ആർ.എസ്.എസ് അനുകൂല ഉദ്യോഗസ്‌ഥരുടെ കൂട്ടായ്മ.

May 1, 2025, 3:33 p.m.

സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ജയിൽ വകുപ്പിലെ ആർ.എസ്.എസ് അനുകൂല ഉദ്യോഗസ്‌ഥരുടെ കൂട്ടായ്മ. കുമരകത്തെ റിസോർട്ടിൽ 18 പേർ ഒത്തുചേർന്നത് പുറത്തറിഞ്ഞത് ഈ കൂട്ടായ്മ വളരുമെന്ന അടിക്കുറിപ്പോടെ ഫോട്ടോ പങ്കുവെച്ചപ്പോൾ. നിയമലംഘനം വ്യക്തമായിട്ടും സ്വാഭാവിക സ്ഥ‌ലംമാറ്റത്തിൽ നടപടി ഒതുക്കി ജയിൽ വകുപ്പ്. കടുത്ത നടപടി ഒഴിവാക്കാൻ ബി.ജെ.പി നേതാവ് ഇടപെട്ടെന്നും ആരോപണമുണ്ട്.

സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ജോലി ചെയ്യുന്ന 18 ഉദ്യോഗസ്‌ഥരാണ് കുമരകത്തെ റിസോർട്ടിൽ യോഗം ചേർന്നത്. ഒരേമനസുള്ള ടങ്ങളുടെ കൂട്ടായ്മക്ക് തുടക്കമായിരിക്കുന്നു, ഇനി വളർന്നുകൊണ്ടേയിരിക്കും- എന്ന അടിക്കുറിപ്പോടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചതോടെയാണ് ജനുവരി 17ന് രാത്രിയിൽ നടന്ന കൂട്ടായ്‌മയുടെ കാര്യം ജയിൽ വകുപ്പ് അറിയുന്നത്. അതും യോഗം കഴിഞ്ഞ് മാസങ്ങൾക്കുശേഷം.. കൂട്ടായ്‌മയിൽ പങ്കെടുത്ത ചിലർ ഫോട്ടോ വാട്സാപ് സ്‌റ്റാറ്റസുമാക്കി. തുടർന്ന് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പങ്കെടുത്തവരെല്ലാം ആർ.എസ്.എസ് അനുഭാവികളാണെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്‌ഥരെയും തടവുകാരെയും ഏകോപിപ്പിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.

രാഷ്ട്രീയ കൂട്ടായ്മ പാടില്ലെന്ന സർവീസ് ചട്ടലംഘനത്തിനൊപ്പം കുറ്റവാളികളെ സംഘടിപ്പിക്കുകയെന്ന ഗൂഡാലോചന കുറ്റവും സംശയിക്കാവുന്നതാണ് കൂട്ടായ്മക്ക് പിന്നിൽ. പക്ഷെ മുഖ്യമന്ത്രി ഭരിക്കുന്ന ജയിൽ വകുപ്പ് ആർ.എസ്.എസ് കുട്ടായ്മയെ അത്ര ഗുരുതര തെറ്റായി കണ്ടില്ല. പങ്കെടുത്ത 18 പേരെ മൂന്ന് ഘട്ടത്തിലായി സ്‌ഥലംമാറ്റി. പക്ഷെ സ്‌ഥലംമാറ്റ ഉത്തരവിൽ പോലും ആർ.എസ്.എസ് കൂട്ടായ്മയുടെയോ ചട്ടലംഘനത്തിന്റെയോ പേരിലാണ് നടപടിയെന്ന് രേഖപ്പെടുത്തിയില്ല. മാത്രവുമല്ല, കൂട്ടായ്മയ്ക്ക് പിന്നിലാര് ലക്ഷ്യമെന്ത് തുടങ്ങിയവ കണ്ടെത്താൻ അന്വേഷണം പോലും പ്രഖ്യാപിച്ചില്ല. മൊത്തത്തിൽ എല്ലാം ഒരുക്കിതീർത്തു.

അതേസമയം, ആർഎസ്എസ് അനുകൂല ജയിൽ ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ സർക്കാർ കാര്യമായിട്ടുള്ള നടപടി എടുത്തിട്ടുണ്ടെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സംഘപരിവാർ എന്തും ചെയ്യുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.


MORE LATEST NEWSES
  • ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി
  • കാൺമാനില്ല
  • കുടുക്കിൽ ഉമ്മരത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്,
  • ബൈക്ക് മറിഞ്ഞു അമ്മയ്ക്കും ഒന്നര വയസുകാരനും ദാരുണാന്ത്യം
  • യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • പെരുമ്പാവൂരിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക്
  • വനത്തിന് തീയിട്ട നാലു പേരെ റിമാണ്ട് ചെയ്തു
  • റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • കൊയിലാണ്ടി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു.
  • സ്ത്രീധനത്തിന്റെ പേരിൽ പീഡനമെന്ന് പരാതി.
  • വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി.
  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു
  • വിദ്യാർത്ഥി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ.
  • ബസ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
  • കഴുത്തിൽ ചുറ്റി പാമ്പ്, ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ പരിക്ക്
  • പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി
  • മരണ വാർത്ത
  • പൊന്നാനി ഹൈവെയിൽ വാഹനപകടം;യുവതി മരണപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്.
  • നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
  • ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസ് തടസ്സപ്പെട്ടു
  • കാട്ടുതീ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
  • മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു
  • വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
  • മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; കൊലക്കേസ് പ്രതി സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നു
  • വടകരയിൽ ഭർത്താവിനെ വീഡിയോ കോൾ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി
  • പെരുവയലില്‍ വയോധികയെ ആക്രമിച്ച് രണ്ടുപവന്‍ മാല കവര്‍ന്നു
  • കുന്ദമംഗലത്ത് കഞ്ചാവ് വേട്ട; വെസ്റ്റ് ബം​ഗാൾ സ്വദേശി 8 കിലോ കഞ്ചാവുമായി പിടിയിൽ
  • അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു.
  • സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തിൽ പതിനൊന്നു യുവതികൾ കസ്റ്റഡിയിൽ
  • കൊല്ലത്ത് റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി.
  • യോഗം ഉൽഘാടനം ചെയ്തു
  • ചുരത്തിൽ പള്ളി മഖാം ഉറൂസ് സമാപിച്ചു*
  • വഴിക്കടവില്‍ കാട്ടാന ആക്രമണം, ഒരാള്‍ക്ക് പരിക്ക്
  • സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കർണ്ണാടകയിൽ പിടിയിൽ
  • ആസിഡ് കുടിച്ചു; അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
  • മലയാളി നഴ്സ‌ിംഗ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
  • വയനാട് സ്വദേശിയെ ആൾക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
  • ആശ പ്രവർത്തകർ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു
  • ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിന്റെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
  • യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു.
  • കൈക്കൂലി വാങ്ങുന്നതിനിടെ വനിത ഓവർസിയർ വിജിലൻസ് പിടിയിൽ
  • ഉന്തിയ പല്ല് അയോഗ്യതയല്ല;പൊലീസ് സേനയിലേത് ഉൾപ്പെടെയുള്ള ജോലികളിലേക്കുള്ള സെലക്ഷൻ മാനദണ്ഡങ്ങളിൽ ഇനിമുതൽ മാറ്റം
  • തൊഴിലാളി ദിനത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി ആശാ പ്രവര്‍ത്തകര്‍
  • പതിനഞ്ച് വയസുകാരിക്കെതിരെ അതിക്രമം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍
  • പനി ബാധിച്ച് വിദ്യാർത്ഥി മരണപെട്ടു
  • മദ്യപ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി മൂന്ന് പേർക്ക് പരിക്ക്
  • ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം
  • തിരിച്ചടിച്ച് ഇന്ത്യ; പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമപാത അടച്ചു