ബത്തേരി:ബാറിൽവെച്ചുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് ഇരുസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. സുൽത്താൻബത്തേരി ഫെയർലാന്റ് അർച്ചനയിൽ വിഷ്ണു(25)നെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലാണ് മൂന്ന് പേരെ സുൽത്താൻബത്തേരി പൊലിസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി പത്തരയോടെ സുൽത്താൻബത്തേരി ടൗണിൽ ട്രാഫിക് ജംഗ്ഷനിലാണ് സംഭവം.
ബാറിൽവെച്ച് പുകവലിക്കുന്നതിനെ ചൊല്ലിയാണ് ഇരുസംഘങ്ങൾ തമ്മിൽ വാക്കുതർക്കവുമുണ്ടാകുകയും പിന്നീട് ടൗണിൽവെച്ചുണ്ടായ ഏറ്റമുട്ടലിലും കലാശിച്ചത്. ഏറ്റുമുട്ടലിൽ ബത്തേരി ഫെയർലാൻഡ് സ്വദേശി വിഷ്ണു(25)വിൻറെ കഴുത്തിനും വയറിനുമടക്കം വെട്ടേറ്റു. ഈ സംഭവത്തിലാണ് സുൽത്താൻബത്തേരി പൊലിസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പുത്തൻകുന്ന് കാര്യംപാതി ഉന്നതിയിലെ അപ്പു(29), നമ്പ്യാർക്കുന്ന് കുറുമക്കൊല്ലി ഉന്നതിയിലെ വിഷ്ണു(31), കണിയാമ്പറ്റ പച്ചിലക്കാട് കളിക്കുന്നേൽ വീട്ടിൽ ഷിബിൻ എന്ന അപ്പു(28) എന്നിവരാണ് അറസ്റ്റിലായത്. ബാറിലെ വാക്ക് തർക്കം ടൗണിലേക്ക് നീളുകയും പിന്നീട് പ്രതികൾ മൂന്ന് പേരും ചേർന്ന് കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് വിഷ്ണുവിന്റെ പുറകെയെത്തി ആക്രമിക്കുകയുമായിരുന്നു. സംഘർഷത്തിൽ
ഇവർക്കും പരിക്കേറ്റിട്ടുണ്ട്. വിഷ്ണുവിൻ്റെ ഇടതുകഴുത്തിനും മുഖത്തും ഇടത് കൈക്കും വയറിലുമാണ് കത്തികൊണ്ടുള്ള വെട്ടിലും കുത്തിലും പരിക്കേറ്റിരിക്കുന്നത്. മൂവർക്കുമെതിരെ കൊലപാതകശ്രമിത്തിന് കേസെടുത്താണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരുക്കേറ്റ വിഷ്ണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.