മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം

May 2, 2025, 11:19 p.m.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം. സംഭവശേഷം നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ, അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചത്. 

കാഷ്വാലിറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് ഇവർ മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ അധികൃതർ വ്യക്തമാക്കണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തരമായി കാഷ്വാലിറ്റി ഒരുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക്‌ ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ. അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും. 

രാത്രി 8മണിയോടെയാണ് അപകടം ഉണ്ടായത്. തുടർന്ന് ക്യാഷ്വാലിറ്റിയിൽ നിന്ന് പുക വലിച്ചു എടുക്കുകയായിരുന്നു. നിലവിൽ 200ൽ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക്‌ മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് പറ‍ഞ്ഞു. നിലവിൽ ആശുപത്രിയിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗികളെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ സൌകര്യങ്ങളും അവിടെ അവിടെ ഒരുക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. 

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് പുക; രോ​ഗികളെ മാറ്റുന്നു, ആംബുലൻസ് സംഘം ആശുപത്രിയിൽ

എമർജൻസി വിഭാഗത്തിലെ മുഴുവൻ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയതായി മന്ത്രി വീണ ജോർജ് പറ‍ഞ്ഞു. മുകൾ നിലകളിൽ ഉണ്ടായിരുന്ന രോഗികളെയും കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. കെട്ടിടത്തിൽ ആരും ഇല്ല എന്ന് പരിശോധിച്ചു ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇന്ന് രാത്രി എമർജൻസി സേവനം ആവശ്യമായ രോഗികൾക്ക് ബീച്ച് ഹോസ്പിറ്റലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനവും ബീച്ച് ഹോസ്പിറ്റൽ കാഷ്വാലിറ്റിയിൽ ഉറപ്പാക്കിയിട്ടുണ്ട്. യുപിഎസ് റൂമിൽ നിന്ന് പുക പടർന്നുണ്ടായ സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്‌സ് ഡിജിപി മനോജ് എബ്രഹാം ഇപ്പോൾ അറിയിച്ചിട്ടുണ്ട്.


MORE LATEST NEWSES
  • മകനെയുമെടുത്ത് യുവതി കിണറ്റിൽ ചാടിയ സംഭവത്തിൽ, ചികിത്സയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു
  • കോവിഡ് ബാധിതയ്ക്ക് ഇൻഷുറൻസ് തടഞ്ഞ സംഭവം; കമ്പനി 2.5 ലക്ഷം രൂപ നൽകണം
  • മെഡിക്കൽ കോളജിലെ തീപിടിത്തം: അഞ്ചുപേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത; പോസ്റ്റുമാർട്ടം ഇന്ന്
  • പാകിസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യ; ലോകബാങ്കിനെയടക്കം സമീപിക്കും
  • താജ്മ​ഹ​ലി​ന്‍റെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ മ​രം​മു​റി പാ​ടി​ല്ല; കർശന നിർദേശവുമായി സു​പ്രീം​കോ​ട​തി
  • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ പൂർത്തിയായി; അന്തിമ വോട്ടർ പട്ടിക 5ന്
  • ശ്വാസംകിട്ടാതെ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളജ്; '3 മരണം അപകടത്തിന് മുൻപ്
  • ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി
  • കാൺമാനില്ല
  • കുടുക്കിൽ ഉമ്മരത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്,
  • ബൈക്ക് മറിഞ്ഞു അമ്മയ്ക്കും ഒന്നര വയസുകാരനും ദാരുണാന്ത്യം
  • യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • പെരുമ്പാവൂരിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക്
  • വനത്തിന് തീയിട്ട നാലു പേരെ റിമാണ്ട് ചെയ്തു
  • റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • കൊയിലാണ്ടി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു.
  • സ്ത്രീധനത്തിന്റെ പേരിൽ പീഡനമെന്ന് പരാതി.
  • വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി.
  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു
  • വിദ്യാർത്ഥി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ.
  • ബസ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
  • കഴുത്തിൽ ചുറ്റി പാമ്പ്, ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ പരിക്ക്
  • പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി
  • മരണ വാർത്ത
  • പൊന്നാനി ഹൈവെയിൽ വാഹനപകടം;യുവതി മരണപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്.
  • നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
  • ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസ് തടസ്സപ്പെട്ടു
  • കാട്ടുതീ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
  • മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു
  • വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
  • മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; കൊലക്കേസ് പ്രതി സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നു
  • വടകരയിൽ ഭർത്താവിനെ വീഡിയോ കോൾ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി
  • പെരുവയലില്‍ വയോധികയെ ആക്രമിച്ച് രണ്ടുപവന്‍ മാല കവര്‍ന്നു
  • കുന്ദമംഗലത്ത് കഞ്ചാവ് വേട്ട; വെസ്റ്റ് ബം​ഗാൾ സ്വദേശി 8 കിലോ കഞ്ചാവുമായി പിടിയിൽ
  • അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു.
  • സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തിൽ പതിനൊന്നു യുവതികൾ കസ്റ്റഡിയിൽ
  • കൊല്ലത്ത് റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി.
  • യോഗം ഉൽഘാടനം ചെയ്തു
  • ചുരത്തിൽ പള്ളി മഖാം ഉറൂസ് സമാപിച്ചു*
  • വഴിക്കടവില്‍ കാട്ടാന ആക്രമണം, ഒരാള്‍ക്ക് പരിക്ക്
  • സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കർണ്ണാടകയിൽ പിടിയിൽ
  • ആസിഡ് കുടിച്ചു; അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
  • മലയാളി നഴ്സ‌ിംഗ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
  • സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ജയിൽ വകുപ്പിലെ ആർ.എസ്.എസ് അനുകൂല ഉദ്യോഗസ്‌ഥരുടെ കൂട്ടായ്മ.
  • വയനാട് സ്വദേശിയെ ആൾക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
  • ആശ പ്രവർത്തകർ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു
  • ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിന്റെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
  • യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു.