കനത്ത മഴ തുടരുന്നു, 4 ക്യാംപുകളിൽ 44 കുടുംബങ്ങൾ

May 28, 2025, 6:34 a.m.

കോഴിക്കോട്:കനത്ത മഴയെ തുടർന്ന് ജില്ലയിൽ 4 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 44 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 56 പുരുഷന്മാരും 52 സ്ത്രീകളും 43 കുട്ടികളും അടക്കം 151 പേരാണ് ക്യാംപുകളിൽ കഴിയുന്നത്. കോഴിക്കോട് താലൂക്കിൽ രണ്ട് ക്യാംപുകളിലായി ഏഴ് കുടുംബങ്ങളിൽ നിന്നുള്ള 30 പേരുണ്ട്.  വടകര താലൂക്കിലെ ക്യാംപിൽ 36 കുടുംബങ്ങളിൽ നിന്നുള്ള 119 പേർ താമസിക്കുന്നു. കൊയിലാണ്ടി താലൂക്കിലെ ക്യാംപിൽ രണ്ടുപേരുണ്ട്. 

പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ചിറ്റംവീട് ബണ്ട് കരകവിഞ്ഞപ്പോൾ. പഴയുടെ സമീപപ്രദേശങ്ങളിലെ 60 വീടുകളിൽ വെള്ളം കയറി.

ജില്ലയിൽ ഇന്നലെ ഏറ്റവുമധികം മഴ പെയ്തത് വടകര മേഖലയിലാണ് – 14.68 സെന്റിമീറ്റർ. കോഴിക്കോട് മേഖലയിൽ‍ 10.53 സെന്റിമീറ്ററും കൊയിലാണ്ടി മേഖലയിൽ 9 സെന്റിമീറ്ററും മഴ പെയ്തു. വടകര നഗരത്തിൽ 13.4 5സെന്റീമീറ്റർ മഴയും കോഴിക്കോട് നഗരത്തിൽ 6.6 സെന്റീമീറ്റർ മഴയും കുന്നമംഗലത്ത് 6.1 സെന്റീമീറ്റർ മഴയും ലഭിച്ചു. ഉറുമിയിൽ ഇന്നലെ 4.5 സെന്റീമീറ്റർ മഴയാണ് പെയ്തത്. 

കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം തുടരുകയാണ്. തുടർച്ചയായ രണ്ടാംദിവസവും മാത്തോട്ടത്ത് വീണ്ടും റെയിൽപാളത്തിലേക്ക് മരം വീണു. മലയോര ഹൈവേ ഇരുപത്തിയാറാം മൈലിൽ റോഡിൽ പതിച്ച കല്ലും മണ്ണും നീക്കം ചെയ്യാത്തതിനാൽ തലയാട് - കക്കയം റൂട്ടിൽ ഗതാഗത തടസ്സം തുടരുന്നു. വടകര മേഖലയിൽ കടൽ ക്ഷോഭം ശക്തമായതോടെ വടകരയിൽ 50 വീട്ടുകാരെ മാറ്റി താമസ്സിപ്പിച്ചു. വടകര ബീച്ച്, കൊയിലാണ്ടി വളപ്പ്, അഴിത്തല, കരിയാടി, പുറങ്കര, മുകച്ചേരി ഭാഗങ്ങളിലാണ് കടൽക്ഷോഭം ശക്തമായത്. കൊയിലാണ്ടി മീത്തിലകണ്ടി ദേശീയപാതയിൽ കാറ്റിൽ റോഡിലേക്ക് പൊട്ടി വീണു. ശക്തമായ കാറ്റിൽ കുരിയാടി ലേലപ്പുരയുടെ മേൽക്കൂര തകർന്നു. ചോമ്പാൽ ഹാർബർ സമീപം പാർക്ക് ചെയ്ത കൊയിലാണ്ടി സ്വദേശിയുടെ കാറിന് മുകളിൽ കാറ്റാടിമരം വീണു.

ബണ്ട് തുറന്നില്ല; 60 വീടുകളിൽ വെള്ളം കയറി
പുറക്കാട്ടിരി∙ കനത്ത മഴയെ തുടർന്ന് പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടും പുറക്കാട്ടിരി ചിറ്റംവീട് ബണ്ട് തുറക്കാത്തതിനെ തുടർന്ന് പൂനൂർ പുഴയുടെ സമീപപ്രദേശങ്ങളിലെ 60 വീടുകളിൽ വെള്ളം കയറി. പത്തോളം കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറിത്താമസിച്ചു. ശക്തമായ മഴ പെയ്തിട്ടും ബണ്ട് തുറക്കാനുള്ള നടപടി ചുമതലപ്പെട്ട ഉദ്യോഗസ്ഥർ എടുത്തില്ലെന്നാണു നാട്ടുകാരുടെ പരാതി. വെള്ളം ഉയർന്നതോടെ ബണ്ടിന്റെ ഒരു ഷട്ടർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തുറന്നത്.

ഇന്നലെ ബണ്ട് തുറക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ശക്തമായ നീരൊഴുക്കു കാരണം സാധിച്ചില്ല. തുടർന്ന് ജലസേചന വകുപ്പ് അധികൃതർ വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ബണ്ട് തുറക്കാൻ സാധിക്കില്ല എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്മാർ കൈവിട്ടതോടെ കൗൺസിലർമാർ രംഗത്തിറങ്ങി യുവാക്കളുടെ സഹായത്തോടെ ബണ്ടിന്റെ ഏഴു പലകകൾ മാറ്റി. ഇതോടെ പുഴയിലെ ജലനിരപ്പ് നിയന്ത്രിക്കാൻ സാധിച്ചു. രാത്രിയോടെ പ്രദേശത്തെ വീടുകളിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങി.


MORE LATEST NEWSES
  • പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ
  • കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
  • കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
  • നിര്യാതയായി. അന്നമ്മ ചെറിയാൻ പുത്തൻ പറമ്പിൽ
  • തെലുങ്കിൽ മലയാളി തിളക്കം;ദുൽഖറിൻ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം,നിവേദ മികച്ച നടി
  • നാട്ടിൽ പോകാനിരുന്ന കണ്ണൂർ സ്വദേശി സൗദിയിൽ ടാങ്കർ ലോറിയിടിച്ച് മരിച്ചു.
  • വയനാട്ടില്‍ വിദ്യാര്‍ഥികളെ കാട്ടാന ഓടിച്ചത് സ്‌കൂള്‍ മുതല്‍ വീടുവരെ
  • കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; 2 കർണാടക സ്വദേശികൾ പിടിയിൽ
  • മണ്ണാ൪ക്കാട് സ്വകാര്യ ബസ് അപകടത്തിൽ പെട്ട് മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു
  • പ്രശസ്ത തമിഴ് നടൻ രാജേഷ് അന്തരിച്ചു
  • കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കുടിവെള്ള ടാങ്ക് തകര്‍ന്നു
  • അനുവദനീയമല്ലാത്ത കൃത്രിമ നിറം ചേർത്ത് ശർക്കര വിൽപ്പന; സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി കോടതി
  • കൂരിയാട് ദേശീയപാതയിലുണ്ടായത് ഗുരുതര വീഴ്ച, ഇടിഞ്ഞ ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂർണമായും പുനർനിർമിക്കണമെന്ന് വിദഗ്ധ സമിതി
  • മാധവിക്കുട്ടി പ്രണയലേഖന മത്സരം: താമരശ്ശേരി സ്വദേശി നസിയ സമീർ വിജയി
  • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കൊവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട്
  • വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്ന്‌ വീണു മരിച്ചു
  • ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
  • കൊയിലാണ്ടിയില്‍ വൻ മരം കടപുഴകി വീണു,
  • വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്രസർക്കാരിൻ്റെ കേന്ദ്ര അനുമതി.
  • പൂവാറൻതോട് പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ
  • പാമ്പ് കടിയേറ്റ് യുവതി മരിച്ചു.
  • ബാലുശ്ശേരിയിൽ കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിച്ച് അപകടം; ആറ് പേർക്ക് പരിക്ക്
  • കഞ്ചാവ് പിടികൂടുന്നതിനിടയിൽ രക്ഷപ്പെട്ട യുവാവ് തിരുവനന്തപുരത്ത് പിടിയിലായി
  • വടകര ദേശീയപാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം
  • സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി
  • എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
  • പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • ഇന്ധന സർചാർജ് കുറച്ചു, ജൂണിലെ വൈദ്യുതി ബില്ല് കുറയും
  • ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
  • മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.
  • മരണ വർത്ത
  • സംസ്ഥാനത്ത് കോവിഡ് കേസുകളിലെ വർധന; ജാഗ്രതാനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്.
  • കുത്താളിയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻനാശനഷ്ട്ടം
  • കുത്താളിയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻനാശനഷ്ട്ടം
  • കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയ സംഭവത്തിൽ കൈനോട്ടക്കാരന് കസ്റ്റഡിയിൽ
  • യുവാവിനെ ആക്രമിച്ചകേസിൽ മൂന്നുപേർ അറസ്റ്റിൽ
  • കാലവര്‍ഷക്കെടുതി നേരിടാന്‍ നടപടികളുമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്*
  • പായ്‌വഞ്ചിയിൽ ലോകയാത്ര പൂർത്തിയാക്കി ഇന്ത്യൻ വനിത നാവികർ
  • അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ
  • കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധരണയും നടത്തി
  • വിദേശ വിദ്യാർത്ഥികൾക്കുള്ള വീസ ഇന്റർവ്യൂ മരവിപ്പിച്ചു
  • കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • മംഗളൂരുവിൽ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു
  • കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധരണയും നടത്തി
  • നെഹ്‌റു സ്മരണാഞ്ജലിയും പ്രശ്നോത്തരിയും നടത്തി
  • കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതം നിരോധിച്ചു
  • മാസപ്പിറ കണ്ടില്ല: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച*
  • വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.