കപ്പൽ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി

May 29, 2025, 8:45 p.m.

തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിലെ മീഡിയ റൂമിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

100ഓളം കണ്ടയ്‌നറുകൾ കടലിൽ വീണു എന്നാണ് അനുമാനം. ആകെ ഉണ്ടായ 643 കണ്ടെയ്നറുകളിൽ 73 എണ്ണം ശൂന്യമായിരുന്നു. 54 കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞു. പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. വളണ്ടിയർമാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളിൽ വിനിയോഗിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും 1000 രൂപ വീതാവും ആറ് കിലോ വീതം അരിയും നൽകും. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ്‌സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.'കപ്പൽ കണ്ടെത്താൻ സോനാർ സർവേ ആരംഭിക്കും. കപ്പലിന്റെ സ്ഥലം മനസ്സിലാക്കിയാൽ കൂടുതൽ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് അനുമതി നൽകും. കടലിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ ലഭിച്ചാൽ അത് ബോട്ടിൽ കയറ്റരുത്. അധികൃതരെ അറിയിക്കണം. കണ്ടെത്തുന്ന എല്ലാ സാധനങ്ങളും കസ്റ്റംസിന് കൈമാറും. മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യം ഇല്ല. കപ്പൽ ഇന്ധനം പുറത്തെടുക്കും വരെ 20 നോട്ടിക്കൽ മൈൽ ദൂരം മത്സ്യബന്ധനം പാടില്ല. ജൂൺ മൂന്നിന് കപ്പലിലെ ഇന്ധന അറ വിദഗ്‌ധർ പുറത്തെടുക്കും' -മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. LF വകഭേദമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗമുള്ളവരും, പ്രായമായവരും,, ആരോഗ്യ പ്രവർത്തകരും മാസ്‌ക് നിർബന്ധമാക്കണം. എല്ലാ തരത്തിലുള്ള മുൻകരുതലുകളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഴ മുന്നറിയിപ്പിനനുസരിച്ച് സർക്കാർ സംവിധനങ്ങളും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട സാധ്യത മേഖലകളിൽ ഉള്ളവർ ബന്ധുവീടുകളിലേക്കോ മറ്റോ മാറിത്താമസിക്കണം. ജലാശയങ്ങളിൽ കുളിക്കുന്നവർ ശ്രദ്ധിക്കണം. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് അനുസരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.


MORE LATEST NEWSES
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.
  • വിദ്യാർത്ഥിക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ.
  • ധാന്യപ്പൊടി മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം
  • വയനാട് ജില്ലക്ക് വികസന പദ്ധതികൾ നടപ്പാക്കാൻ 21 കോടി രൂപ അനുവദിച്ചു
  • പോത്ത് കച്ചവടത്തിൻ്റെ മറവിൽ വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • പൊലീസിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിലായി.
  • കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ.
  • കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു
  • മരണ വാർത്ത
  • മരണ വാർത്ത
  • ഹോട്ടലിൽനിന്ന് മാലിന്യം ഒഴുക്കുന്നതായി പരാതി
  • അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവം ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി
  • കോഴി വേയ്സ്റ്റ് തള്ളിയവർക്കെതിരെ നടപടി, ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി .
  • സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • വയനാട് മാനന്തവാടി ദ്വാരകയിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ
  • പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ
  • കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
  • കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
  • നിര്യാതയായി. അന്നമ്മ ചെറിയാൻ പുത്തൻ പറമ്പിൽ
  • തെലുങ്കിൽ മലയാളി തിളക്കം;ദുൽഖറിൻ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം,നിവേദ മികച്ച നടി
  • നാട്ടിൽ പോകാനിരുന്ന കണ്ണൂർ സ്വദേശി സൗദിയിൽ ടാങ്കർ ലോറിയിടിച്ച് മരിച്ചു.
  • വയനാട്ടില്‍ വിദ്യാര്‍ഥികളെ കാട്ടാന ഓടിച്ചത് സ്‌കൂള്‍ മുതല്‍ വീടുവരെ
  • കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; 2 കർണാടക സ്വദേശികൾ പിടിയിൽ
  • മണ്ണാ൪ക്കാട് സ്വകാര്യ ബസ് അപകടത്തിൽ പെട്ട് മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു
  • പ്രശസ്ത തമിഴ് നടൻ രാജേഷ് അന്തരിച്ചു
  • കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കുടിവെള്ള ടാങ്ക് തകര്‍ന്നു
  • അനുവദനീയമല്ലാത്ത കൃത്രിമ നിറം ചേർത്ത് ശർക്കര വിൽപ്പന; സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി കോടതി
  • കൂരിയാട് ദേശീയപാതയിലുണ്ടായത് ഗുരുതര വീഴ്ച, ഇടിഞ്ഞ ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂർണമായും പുനർനിർമിക്കണമെന്ന് വിദഗ്ധ സമിതി
  • മാധവിക്കുട്ടി പ്രണയലേഖന മത്സരം: താമരശ്ശേരി സ്വദേശി നസിയ സമീർ വിജയി
  • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കൊവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട്
  • വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്ന്‌ വീണു മരിച്ചു
  • ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
  • കൊയിലാണ്ടിയില്‍ വൻ മരം കടപുഴകി വീണു,
  • വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്രസർക്കാരിൻ്റെ കേന്ദ്ര അനുമതി.
  • പൂവാറൻതോട് പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ
  • പാമ്പ് കടിയേറ്റ് യുവതി മരിച്ചു.
  • ബാലുശ്ശേരിയിൽ കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിച്ച് അപകടം; ആറ് പേർക്ക് പരിക്ക്
  • കഞ്ചാവ് പിടികൂടുന്നതിനിടയിൽ രക്ഷപ്പെട്ട യുവാവ് തിരുവനന്തപുരത്ത് പിടിയിലായി
  • വടകര ദേശീയപാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം
  • സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി
  • എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
  • പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • ഇന്ധന സർചാർജ് കുറച്ചു, ജൂണിലെ വൈദ്യുതി ബില്ല് കുറയും
  • ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
  • മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.
  • മരണ വർത്ത
  • സംസ്ഥാനത്ത് കോവിഡ് കേസുകളിലെ വർധന; ജാഗ്രതാനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്.