നിലമ്പൂർ:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂരിൽ സിപിഐഎം മത്സരിക്കാനാണ് തീരുമാനം. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്ല വളക്കൂറുള്ള മണ്ഡലമാണ് - എം വി ഗോവിന്ദൻ പറഞ്ഞു.സംഘാടകൻ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ഉയർന്ന് വന്ന് ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്വരാജ് ഈ രാഷ്ട്രീയ പോരാട്ടത്തിൽ മുന്നിൽ നിൽക്കണമെന്നാണ് പാർട്ടി തീരുമാനമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.പി വി അൻവർ ഇടത് സ്വതന്ത്രമായി മത്സരിച്ചു മുന്നണിയെ വഞ്ചിച്ചുവെന്നും യൂദാസിനെ പോലെ ഒറ്റുകൊടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അൻവറിനുണ്ടായ ദയനീയ സാഹചസര്യം കുറച്ചു ദിവസങ്ങളായി കാണുന്നു. അൻവറിന് യുഡിഎഫിന്റെ കാലു പിടിക്കേണ്ട അവസ്ഥ ഉണ്ടായി -അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഏൽപ്പിച്ചത് പ്രധാന ചുമതല എന്ന് സ്വരാജ് ട്വന്റിഫോറിനോട് പ്രതികരിച്ചു. എൽഡിഎഫ് മികച്ച വിജയം നേടുമെന്നും സ്വരാജ് പറഞ്ഞു.
1967ന് ശേഷമാണ് നിലമ്പൂരിൽ സിപിഐഎം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത്. നിലമ്പൂർ മണ്ഡലം രൂപീകരതമായത് 1965ലാണ്. അന്ന് മഞ്ചേരി മണ്ഡലം വിഭജിച്ചാണ് നിലമ്പൂർ മണ്ഡലമുണ്ടാകുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തത് സിപിഐഎം നേതാവ് കുഞ്ഞാലിയായിരുന്നു. 1967ലും കുഞ്ഞാലി വിജയമാവർത്തിച്ചു. പിന്നീട് സ്വതന്ത്രനെ നിർത്തിയുള്ള പരീക്ഷണമാണ് സിപിഐഎം തുടർന്നു | പോന്നത്.1967ന് ശേഷമാണ് നിലമ്പൂരിൽ സിപിഐഎം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത്. നിലമ്പൂർ മണ്ഡലം രൂപീകരൃതമായത് 1965ലാണ്. അന്ന് മഞ്ചേരി മണ്ഡലം വിഭജിച്ചാണ് നിലമ്പൂർ മണ്ഡലമുണ്ടാകുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തത് സിപിഐഎം നേതാവ് കുഞ്ഞാലിയായിരുന്നു. 1967ലും കുഞ്ഞാലി വിജയമാവർത്തിച്ചു. പിന്നീട് സ്വതന്ത്രനെ നിർത്തിയുള്ള പരീക്ഷണമാണ് സിപിഐഎം തുടർന്നു പോന്നത്.
സ്വരാജിന് നിയമാതിരഞ്ഞെടുപ്പിൽ മൂന്നാം ഊഴമാണ്. രണ്ട് വട്ടം തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിച്ചു. ഒരുതവണ എംഎൽഎയായി. നിലമ്പൂരിലെ പോത്തുകൽ സ്വദേശിയാണ് എം സ്വരാജ്. തൃപ്പൂണിത്തുറയിൽ 2016ൽ കെ ബാബുവിനെ പരാജയപ്പെടുത്തി വിജയിച്ചു. പിന്നീട് 2021ൽ കെ ബാബുവിനോട് നിസാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.