ടാന്‍സാനിയന്‍ സ്വദേശിയായ നാവികസേന ഉദ്യോഗസ്ഥനെ കൊച്ചിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. സംയുക്ത പരിശീലന പരിപാടിക്കായി കേരളത്തിലെത്തിയ അബ്ദുല്‍ ഇബ്രാഹിം സാലിഹിനെയാണ് കാണായത്. ഏഴിമല നാവിക അക്കാദമിയിലെ പരിശീലനത്തിന് ശേഷം കൊച്ചിയിലെത്തിയതായിരുന്നു സാലിഹ്. സുഹൃത്തിനൊപ്പം വൈകീട്ട് അഞ്ചിന് പുറത്തിറങ്ങിയപ്പോള്‍ വെണ്ടുരുത്തി പാലത്തിന് സമീപം കായലിലേയ്ക്ക് ചാടുകയായിരുന്നു. ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് കാണാതായി.
അപകടം പരിശീലനത്തിനിടെ അല്ലെന്ന് നാവികസേന നിലവില്‍ വ്യക്തമാക്കിയിട്ടുള്ളത്. നാട്ടിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ.
ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥന്‍ കൊച്ചിയിൽ എത്തിയത് എന്നാണ് വിവരം. തേവര പാലത്തിൽ നിന്ന് ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. പരിശീലനത്തിന്‍റെ ഭാഗമായാണ് പാലത്തില്‍ നിന്ന് ചാടിയത് എന്നാണ് ആദ്യം വന്ന വാര്‍ത്ത. നേവിയും ഫയർഫോഴ്സും തെരച്ചിൽ നടത്തി വരികയാണ്.