വെള്ളിമാട് കുന്ന്:
പോക്സോ കേസിലെ അതിജീവിതക്കുനേരെ വീണ്ടും ലൈംഗികാതിക്രമം നടത്തിയ പ്രതി അ റസ്റ്റിൽ. കക്കോടി സ്വദേശിനിയായ യു വതിക്കുനേരെ ലൈംഗികാതിക്രമം നട ത്തിയ കക്കോടി കിഴക്കുമുറി എടക്കാട്ട് താഴം അക്ഷയിനെയാണ് (25) ചേവായൂ ർ പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം രാവിലെ പരാതിക്കാരിയുടെ വീ ടിന്റെ പുറത്തുള്ള ബാത്ത്റൂമിൽനിന്ന് കുളിച്ച് പുറത്തേക്കിറങ്ങവെ പ്രതി ബാ ത്ത്റൂമിന്റെ വാതിൽ തുറന്ന് അകത്തേ ക്ക് കടന്ന് ലൈംഗികാതിക്രമം നടത്തു കയായിരുന്നു.
യുവതി ചേവായൂർ പൊലീസ് സ്റ്റേഷനി ൽ 2023ൽ നൽകിയ പരാതിയുടെ അടി സ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പോ ക്സോ കേസിലെ പ്രതിയാണ് അക്ഷയ്.
ഈ കേസിന്റെ വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അമ്പല പ്പുഴ, പെരുവണ്ണാമൂഴി, ചേവായൂർ സ്റ്റേ ഷനുകളിലായി പോക്സോ കേസും, പൊതുജന ശല്യത്തിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളോട് മോശമായി പെരു മാറിയതിനും ഭീഷണിപ്പെടുത്തിയത്തി നും, നല്ലളം പൊലീസ് സ്റ്റേഷനിൽ ചെറു വണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ത്തിലെ ഓഫിസിൻ്റ ലോക്ക് പൊട്ടിച്ച് അ തിക്രമിച്ചുകയറി അലമാരയിൽ സൂക്ഷി ച്ചിരുന്ന പണവും മൊബൈൽ ഫോ ണും മോഷണം നടത്തിയ കേസും നില വിലുണ്ട്.നിലവിൽ പ്രതി ഈ കേസുകളിൽ ജാമ്യ ത്തിലാണ്. ചേവായൂർ പൊലീസ് ഇൻ സ്പെക്ടർ സജീവിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർമാരായ നിമിൻ ദി വാകർ, മിജോ, അബ്‌ദുൽ മുനീർ എന്നി വർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.