ജീവനൊടുക്കാൻ ശ്രമിച്ചത് അഫാന് ഓർമയില്ല; മാനസിക പരിശോധനയ്ക്ക് നിർദ്ദേശിച്ച് ഡോക്ടർമാർ

June 3, 2025, 4:59 p.m.

ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിച്ച് ഡോക്ടർമാർ. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരിക്കും പരിശോധന നടത്തുക. മെയ് 25നാണ് അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.

നിലവിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് അഫാന് ഓർമയില്ല. അഫാന്റെ തലച്ചോറിനും ആന്തരികാവയങ്ങൾക്കും വലിയ പരിക്കുകളില്ല. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ സിപിആർ ഉടൻ നൽകിയത് ഓക്സിജൻ കുറയാൻ ഇടയാക്കിയില്ല എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലായിരുന്നു അഫാന്‍ കഴിഞ്ഞിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ഇതിനിടെയാണ് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചതിനെ തുടര്‍ന്നാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ അഫാനെ കണ്ടെത്തിയത്. വാര്‍ഡന്‍ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാനെതിരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാന്‍ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉള്‍പ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാന്‍ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.


MORE LATEST NEWSES
  • ബലിപെരുന്നാൾ പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
  • ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി
  • ലോകപരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിലെ കുരുന്നുകൾ*
  • അറഫാ സംഗമത്തിന് തുടക്കം
  • അഞ്ച് വര്‍ഷത്തിനിടെ മൂന്നാം തവണയും എടച്ചേരി മുസ്ലിം ആരാധനാലയത്തില്‍ മോഷണം
  • പി വി അന്‍വറിന് കത്രിക ചിഹ്നമായി അനുവദിച്ചു
  • ബലിപെരുന്നാളിന്റെ സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി.
  • കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനായി അന്വേഷണം ഊർജിതമാക്കി
  • പൂങ്കുടിപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.
  • വിവാഹമെന്ന സ്വപ്നം ബാക്കിയാക്കി അവർ യാത്രയായി
  • മരണ വാർത്ത
  • പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
  • യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.
  • പടിയൂർ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്;
  • പ്ലസ് വൺ; ആദ്യ അലോട്ട്മെന്‍റ് പ്രവേശനം ഇന്ന് അവസാനിക്കും
  • നല്ലാംങ്കണ്ടി പാലത്തിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
  • ഇന്ന് ലോക പരിസ്ഥിതിദിനം
  • ഇന്ത്യയിലേക്ക് നിർത്തിവെച്ച ലേബർ വിസ പുനഃരാരംഭിച്ച് സഊദി അറേബ്യ
  • ഇന്ന് ലോക പരിസ്ഥിതിദിനം
  • നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്
  • ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും യുവതി പുഴയിൽ ചാടി
  • പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  • വായനയുടെ വഴിയോരത്ത് സർഗവസന്തം തീർത്ത് കുട്ടികൾക്കൊപ്പം അധ്യാപകരും.
  • പുതുപ്പാടിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ നാലു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
  • ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു
  • മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വര്‍ണ്ണമാല കവര്‍ന്നു; കൊച്ചുമകന്‍ അറസ്റ്റില്‍
  • ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസ്: പി വി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്
  • പൊലീസ് പരിശോധനയ്ക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമം; വടകര സ്വദേശി പിടിയിൽ
  • അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
  • മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍
  • ഷഹബാസ് വധം: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം
  • എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ.
  • ട്രെയിൻ തട്ടി മധ്യവയസ്ക‌ൻ മരിച്ചു
  • കുഴഞ്ഞ് വീണ് ചുമട്ടു തൊഴിലാളി മരിച്ചു.
  • തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴ് വയസ്സുകാരിക്ക് ഗുരുതരപരിക്ക്
  • കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.
  • ഒൻപത് ജില്ലകളിൽ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്
  • വൈദ്യപരിശോധനയ്ക്കിടെ രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
  • വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 40 കടന്നു; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
  • ശബരിമല വനമേഖലയിൽ അജ്ഞാത സംഘം
  • ചമൽ ജി എൽ പി സ്കൂൾ "ദൂത്" സുവനീർ പുറത്തിറങ്ങി
  • ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തത് ആറ് യുദ്ധവിമാനങ്ങള്‍
  • മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു,
  • കൈതപ്പോയിലിൽ നിര്‍ത്തിയിട്ട ബൊലേറോ മോഷ്ടിക്കാന്‍ ശ്രമം. പ്രതിയെ നാട്ടുകാര്‍ പിടികൂടി
  • മാങ്കടവിൽ ഒഴുക്കിൽപ്പെട്ട പന്ത്രണ്ട്കാരന്റെ മൃതദേഹം കണ്ടെത്തി
  • പ്ലസ് ടു വിദ്യാർത്ഥി കായലിൽ മുങ്ങിമരിച്ചു
  • സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.
  • കൊച്ചി മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച് അപകടം.