ചാലക്കുടി :തീവണ്ടിയിൽ നിന്നും അധ്യാപിക ചാലക്കുടി പുഴയിലേക്ക് വീണു മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചെറുതുരുത്തി ഗവ. ഹയർസെക്കണ്ടറി അധ്യാപിക സിന്തോൾ (40) ആണ് മരിച്ചത്. അതേസമയം ട്രെയിനിൽ നിന്നും യുവതി ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ വിവരം അറിയിച്ചത്.
കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് സിന്തോൾ ചെറുതുരുത്തിയിൽ ജോലിയിൽ പ്രവേശിച്ചത്. ബേപ്പൂർ ഗവ. സ്‌കൂൾ അധ്യാപികയായിരുന്നു. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോൾ. വാടക വീട് തരപ്പെടുന്നതുവരെ ചാലക്കുടിയിലെ വീട്ടിൽ നിന്നും ജോലിക്ക് പോയി വരാനായിരുന്നു തീരുമാനം.വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിൻ ബുധനാഴ്ച രാത്രി എഴ് മണിക്ക് ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് സിന്തോൾ പുഴയിലേക്ക് ചാടിയത്.
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന സിന്തോൾ അവിടെയിറങ്ങാതെ സ്റ്റേഷൻ കഴിഞ്ഞുവരുന്ന ചാലക്കുടി പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ അന്നനാട് കുടുങ്ങപ്പുഴ അമ്പലക്കടവ് പരിസരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്