തൃശൂർ :പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടൻ്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്.
രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിൻ്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്ഐആറിൽ പറയുന്നു.
കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിനെക്കുറിച്ച് തൃശൂർ റൂറൽ പൊലീസ് മേധാവി കൃഷ്‌ണകുമാറാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ചോദ്യം ചെയ്യലിൽ യുവതിയും യുവാവും പറയുന്നത്. തനിക്ക് ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും രണ്ട് കുട്ടികൾ ജനിച്ചെന്നും ഇന്നലെ സ്റ്റേഷനിലെത്തി യുവാവ് പറഞ്ഞു. കുഞ്ഞുങ്ങൾ ഇരുവരും മരിച്ചുവെന്നും അവരുടെ അസ്ഥികൂടമാണിതെന്നും പറഞ്ഞാണ് ബാഗ് പൊലീസിനെ ഏൽപ്പിച്ചത്. 'പൊലീസ് അമ്പരന്നു.
മദ്യലഹരിയാണോയെന്ന് സംശയമുണ്ടായിരുന്നു. യുവാവ് പറഞ്ഞ കാര്യങ്ങൾ രാത്രി തന്നെ സ്ഥിരീകരിക്കാനാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് കുട്ടികൾ മരിച്ചതായി സ്ഥിരീകരിക്കാൻ കഴിഞ്ഞു. ജനിച്ച് ദിവസങ്ങൾക്കകം തന്നെ രണ്ട് കുട്ടികളും മരിച്ചിട്ടുണ്ട്. രണ്ടും ആൺകുട്ടികളായിരുന്നു.കുട്ടികൾ മരണപ്പെട്ടുകഴിഞ്ഞാൽ അവർ മോക്ഷം കിട്ടാൻ ചടങ്ങ് നടത്തണമെന്നും അതിനായി അസ്ഥി ശേഖരിച്ച് കൊണ്ടുവരാനും യുവാവ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. കടലിൽ കൊണ്ടുകളാമെന്നായിരുന്നു യുവതി യുവാവിനോട് പറഞ്ഞത്. എന്നാൽ ബോധപൂർവ്വമാണ് അസ്ഥി കൊണ്ടുവരാൻ യുവതിയോട് യുവാവ് ആവശ്യപ്പെട്ടത്. രണ്ട് കുഞ്ഞുങ്ങളും മരണപ്പെട്ടതോടെ ഇരുവർക്കുമിടയിൽ പ്രശ്നം ഉടലെടുക്കുകയായിരുന്നു.
യുവതി മറ്റൊരു വിവാഹം കഴിക്കാൻ പോവുകയാണെന്നും മറ്റൊരു ബന്ധത്തിലാണെന്നും സംശയം ഉയരുന്നു. രണ്ടാമതൊരു ഫോൺ ആവശ്യപ്പെട്ടിട്ടും വേണ്ടെന്ന് യുവതി പറഞ്ഞെങ്കിലും സംശയാസ്‌പദമായി മറ്റൊരു ഫോൺ യുവതിയുടെ പക്കൽ കണ്ടതും യുവാവിൽ സംശയം ഉണർത്തി. 2025 ജനുവരിയിലാണ് അത് മനസ്സിലാക്കുന്നത്. അതാണ് തർക്കത്തിൽ കലാശിച്ചത് എന്നും പൊലീസ് പറഞ്ഞു.
യുവതി ഒഴിഞ്ഞുമാറുകയാണെങ്കിൽ തെളിവായി അസ്ഥികൾ കാണിക്കാനായിരുന്നു യുവാവിന്റെ പദ്ധതി. ഇയാൾ ശല്യമായി തുടങ്ങിയതോടെ സ്വയം അകന്നതാണെന്ന് യുവതിയും സമ്മതിക്കുന്നുണ്ട്. ഫോൺ വിളിച്ചപ്പോൾ യുവതി തിരക്കിലായതാണ് പ്രകോപനത്തിന് കാരണം. ബന്ധുവിനെ വിളിച്ചതെന്നാണ് യുവതി പറയുന്നത്. തർക്കം മൂർച്ഛിത്തതോടെ യുവാവ് അസ്ഥി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.