കൊച്ചി: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി നൽകിയിരുന്ന ഒ.പി ടിക്കറ്റ് സംവിധാനം നിർത്തിവച്ചു. നവജാത ശിശുക്കൾ മുതൽ പതിനെട്ടു വയസ്സു വരെയുള്ള കുട്ടികൾക്ക് ഇനി മുതൽ അഞ്ചു രൂപ നൽകി ഒ.പി ടിക്കറ്റ് എടുക്കേണ്ടി വരും. ആരോഗ്യകിരണം പദ്ധതി തടസ്സപ്പെട്ടതോടെയാണ് ഒ.പി ടിക്കറ്റിന് കാശ് ഈടാക്കാൻ ആരംഭിച്ചത്.പദ്ധതി മുടങ്ങിയിട്ട് രണ്ട് വർഷമായി. പണം ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെ കുട്ടികൾക്കായുള്ള വിവിധ സൗജന്യ പരിശോധനകളും മുടങ്ങിയിരിക്കുകയാണ്. ഇതിനെ തുടർന്ന് സർക്കാർ ആശുപത്രികളുമായി കരാറിൽ ഏർപ്പെട്ടിരുന്ന സ്ഥാപനങ്ങളും ലാബുകളും കരാർ അവസാനിപ്പിച്ചിരിക്കുകയാണ്.കുട്ടികൾക്കായുള്ള സൗജന്യ പരിശോധനകൾ മാസങ്ങളായെങ്കിലും ആശുപത്രികളിൽ ഒ.പി ടിക്കറ്റിന് കാശ് ഈടാ്കകിയിരുന്നില്ല. ആരോഗ്യകിരണം പദ്ധതിയിലൂടെയുള്ള പണം ലഭ്യമാകുന്നത് നിലച്ചതോടെ സൗജന്യ ഒ.പി ടിക്കറ്റും നിലചിരിക്കുകയാണ്