കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Oct. 14, 2025, 12:24 p.m.

കൊല്ലം: നെടുവത്തൂര്‍ ആനക്കോട്ടൂരില്‍ കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ അടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മദ്യക്കുപ്പി ഒളിപ്പിച്ചു വച്ചതില്‍ തുടങ്ങിയ കലഹമാണ് ഇന്നലെ മൂന്ന് പേരുടെ മരണത്തിലേക്കെത്തിച്ച സംഭവങ്ങള്‍ക്കു കാരണമായതെന്ന് പൊലീസ് പറയുന്നു.

ശിവകൃഷ്ണയും വിരുന്നെത്തിയ ബന്ധു അക്ഷയും ചേര്‍ന്നു വീട്ടിലിരുന്നു മദ്യപിച്ചിരുന്നു. മദ്യലഹരി മൂത്തതോടെ ശിവകൃഷ്ണയുടെ സ്വഭാവം മാറി. വീണ്ടും കുടിക്കാതിരിക്കാനായി അര്‍ച്ചന അവശേഷിച്ച മദ്യം ഒളിപ്പിച്ചുവച്ചു. രാത്രി പതിനൊന്നരയോടെ വീണ്ടും മദ്യപിക്കാന്‍ ശ്രമിച്ച ശിവകൃഷ്ണയ്ക്കു കുപ്പി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് അര്‍ച്ചനയെ ശിവകൃഷ്ണ മര്‍ദ്ദിച്ചതായും പൊലീസ് പറയുന്നു.

തടസ്സം പിടിക്കാന്‍ ചെന്ന കുട്ടികളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. അര്‍ച്ചനയുടെ മുഖത്തും ശരീരത്തും പുറത്തും എല്ലാം മുഷ്ടി ചുരുട്ടി ഇടിച്ചെന്നു കുട്ടികള്‍ പറഞ്ഞു. മര്‍ദനമേറ്റു ചുണ്ട് പൊട്ടി. കവിളിലും മുറിവുണ്ടായി. ഇടയ്ക്കു മര്‍ദനത്തിനു ശമനമുണ്ടായപ്പോള്‍ അര്‍ച്ചന തന്റെ പരിക്കുകള്‍ ചൂണ്ടിക്കാട്ടി ഫോണില്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തു. അതിനു ശേഷം ഫോണ്‍ ഒളിപ്പിച്ചു വച്ചു. വീണ്ടും മര്‍ദനം തുടങ്ങിയതോടെയാണു അടുക്കള ഭാഗത്തു കൂടി പുറത്തേക്കിറങ്ങിയ അര്‍ച്ചന വീട്ടുമുറ്റത്തെ കിണറ്റില്‍ച്ചാടിയതെന്നും പൊലീസ് പറയുന്നു. പിന്നാലെയെത്തിയ ശിവകൃഷ്ണ കിണറിനു സമീപം വീഴുകയും ചെയ്തതായും പൊലീസ് പറയുന്നു.

ഓയൂര്‍ സ്വദേശിയെ വിവാഹം ചെയ്ത അര്‍ച്ചന വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹബന്ധം വേര്‍പെടുത്തി. ഈയിടെയാണ് ശിവകൃഷ്ണയുമായി പരിചയത്തിലായത്. രഹസ്യമായി വിദേശത്തേക്കു പോകാന്‍ അര്‍ച്ചന പാസ്‌പോര്‍ട്ട് എടുത്തിരുന്നു. പക്ഷേ ഇതു മനസ്സിലാക്കിയ ശിവകൃഷ്ണ അന്നുമുതല്‍ കലഹമായിരുന്നുവെന്നും പൊലീസ് പറയുന്നു.

കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണ് കൊട്ടാരക്കര അഗ്നിരക്ഷാനിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ആറ്റിങ്ങല്‍ ഇളമ്പ എച്ച്എസിനു സമീപം 'ഹൃദ്യ'ത്തില്‍ സോണി എസ് കുമാര്‍ (36), നെടുവത്തൂര്‍ ആനക്കോട്ടൂര്‍ പടിഞ്ഞാറ് മുണ്ടുപാറ മുകളുവിള ഭാഗം സ്വപ്ന വിലാസത്തില്‍ (വിഷ്ണു വിലാസം)അര്‍ച്ചന (33), കൊടുങ്ങല്ലൂര്‍ അഴീക്കോട് മാങ്ങാംപറമ്പില്‍ ശിവകൃഷ്ണ (23) എന്നിവരാണു മരിച്ചത്.

കിണറ്റിലേക്കിറങ്ങിയ സോണി, മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു കിടന്ന അര്‍ച്ചനയെ വലയിലാക്കി മുകളിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ വിധിയുടെ രൂപത്തില്‍ ആള്‍മറയുടെ ഭാഗവും തൂണുകളും തകര്‍ന്നു താഴേക്കു പതിക്കുകയായിരുന്നു. ഒരു കൈ കൊണ്ടു തൂണില്‍ പിടിച്ച് കിണറിനുള്ളിലേക്കു ടോര്‍ച്ച് തെളിച്ചു നില്‍ക്കുകയായിരുന്ന ശിവകൃഷ്ണയും പിന്നാലെ കിണറ്റിലേക്കു വീഴുകയായിരുന്നു. അര്‍ച്ചനയ്ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതില്‍ മൂത്തയാള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മറ്റു രണ്ടു കുട്ടികള്‍ ആറിലും നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.


MORE LATEST NEWSES
  • പാലക്കാട് യുവാക്കൾ വെടിയേറ്റ് മരിച്ച നിലയില്‍
  • സ്കൂളിലെ ഹിജാബ് വിവാദം;സ്കൂൾ നിയമാവലി പാലിക്കാൻ തയാറെന്ന് കുട്ടിയുടെ പിതാവ്
  • മുന്‍ കുന്നംകുളം എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു
  • മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ദുരന്തബാധിതർ പ്രതിഷേധിച്ചു
  • ഹൊസൂരിൽ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശികളായ യുവാക്കൾ മരിച്ചു
  • നെന്മാറ സജിത വധക്കേസ്: ചെന്താമര കുറ്റക്കാരന്‍, ശിക്ഷാവിധി വ്യാഴാഴ്ച
  • പുതിയ മെഡി.കോളജുകളിൽ ഡോക്ടർ തസ്തികകളില്ല; സർക്കാരിന്റെ കബളിപ്പിക്കൽ നാടകത്തിനെതിരേ ഡോക്ടർമാർ സമരത്തിലേക്ക്
  • ജെ.പി.-ലോഹ്യ-മുലായം സിംഗ് യാദവ് അനുസ്മരണം
  • രഞ്ജി ട്രോഫിയുടെ പുതിയ സീസണ് നാളെ തുടക്കം.
  • പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്
  • ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്
  • പൊലീസ് സ്റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കൈയോടെ പൊക്കി പൊലീസ്
  • വയനാട്ടിലെ വൈറല്‍ നായ ഇനി ഓര്‍മ്മ; ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നതെന്ന് സംശയം.
  • ഒടുവിൽ ​ഗാസയിൽ സമാധാനം; യുദ്ധം അവസാനിച്ചു, കരാറിൽ ഒപ്പുവച്ച് ട്രംപും ലോക നേതാക്കളും
  • എകരൂലിൽ ജാർഖണ്ഡ് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
  • പേരാമ്പ്ര സംഘഷത്തില്‍ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്
  • തൊഴിലന്വേഷകർക്ക് ഉൾകാഴ്ച നൽകി മർകസ് ഐടിഐ ടെക് ടോക്*
  • തൊഴിലന്വേഷകർക്ക് ഉൾകാഴ്ച നൽകി മർകസ് ഐടിഐ ടെക് ടോക്*
  • ഹോട്ടലുകളിലെ നേർച്ചപ്പെട്ടി മോഷണം നേർച്ചയാക്കിയ പ്രതി പിടിയിൽ.
  • എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.
  • ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
  • വയോധികനെ പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാൾ കുടി അറസ്റ്റിൽ
  • *L.D.F. സർക്കാർ കേരളത്തെ 30 വർഷം പുറകോട്ടടിച്ചു RHIA*
  • പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
  • മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി
  • റിട്ടേഡ് അധ്യാപകൻ തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു
  • സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം
  • വീണ്ടും ബാങ്ക് ലയനം;പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ൽ നിന്ന് മൂന്നാക്കി ചുരുക്കുന്നു
  • ഭാരതപ്പുഴയിൽ കാണാതായ വിവേകിന്റെ മൃതദേഹം കണ്ടെത്തി
  • ഇസ്രായേൽ ബന്ദി കൈമാറ്റം ; ഏഴ് ബന്ദികളെ റെഡ് ക്രോസി
  • സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു
  • മലയാള സിനിമയിൽ വീണ്ടും കത്രിക വച്ച് സെൻസർ ബോർഡ്
  • മരണ വാർത്ത
  • ലോഡ്ജ് ജീവനക്കാരനെ മർദിച്ച പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ
  • കെ എസ് എസ് പി എ മടവൂർ മണ്ഡലം സമ്മേളനം ഉത്ഘാടനം ചെയ്തു
  • എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
  • ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു
  • മരണ വാർത്ത
  • മദ്യപിക്കാന്‍ അനുവദിച്ചില്ല; പാലക്കാട് ഷാപ്പ് ജീവനക്കാരനെ തല്ലിക്കൊന്നു
  • കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു
  • പൂർവ്വ അധ്യാപക അനധ്യാപക സംഗമം സംഘടിപ്പിച്ചു
  • ചേവരമ്പലത്ത് ഗൂഗിള്‍ മാപ്പ് നോക്കി ഡോക്ടറുടെ വീട്ടിലെത്തി 45 പവന്‍ മോഷ്ടിച്ചു; പ്രതി റിമാന്‍ഡില്‍
  • ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് ഡിപിയാക്കി; യുവാവ
  • ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
  • ഷാഫി പറമ്പിലിന് നേരെയുണ്ടായ മർദനം; പൊലിസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി
  • സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
  • കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിച്ച് ഏതൊരാൾക്കും വരുമാനം നേടാം; പരസ്യ കമ്പനികൾ കാരണം കോടികളുടെ നഷ്ടമെന്ന് മന്ത്രി ഗണേഷ് കുമാർ
  • ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
  • മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം; കേസെടുത്ത് പൊലീസ്
  • കർഷക സംഘം വനിതാ വിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു