പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയും വേഗം നീക്കണമെന്ന ആശ്വാസകരമായ ഉത്തരവുമായി സുപ്രിംകോടതി

Nov. 10, 2025, 10:57 a.m.

പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയും വേഗം നീക്കണമെന്ന ആശ്വാസകരമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. ദേശീയ, സംസ്ഥാന പാതകൾ ഉൾപ്പെടെ പ്രധാന പാതകളിൽനിന്ന് നായകളെയും കന്നുകാലികളടക്കമുള്ള മൃഗങ്ങളെയും നീക്കാൻ സർക്കാരും ദേശീയപാതാ അതോറിറ്റിയും നടപടി സ്വീകരിക്കണമെന്നും തെരുവിൽ അലയുന്ന മൃഗങ്ങളെ കണ്ടെത്താൻ പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. പിടികൂടുന്ന തെരുവുനായകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. രാജ്യത്ത് തെരുവുനായകളുടെ ആക്രമണം വർധിച്ചുവരുന്നതിൽ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. തെരുവുനായ്ക്കൾ പൊതുസ്ഥലങ്ങളിലുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകളിൽ കോടതി നിശ്ചിതപ്പെടുത്തി. പ്രാഥമിക ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യം ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണം.

ഇന്ത്യയിൽ 60 ദശലക്ഷത്തിലധികം തെരുവുനായ്ക്കളുണ്ട്. അവയിൽ വളരെ കുറച്ച് മാത്രമേ രോഗങ്ങളെയും വാഹനാപകടങ്ങളെയും അതിജീവിച്ച് സ്വാഭാവിക മരണത്തിന് കീഴടങ്ങുന്നുള്ളൂ.  ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ഇന്ത്യയിൽ ഓരോ വർഷവും 9.1 ദശലക്ഷം നായ്ക്കളുടെ കടിയേറ്റ സംഭവം ഉണ്ടാകുന്നതായി കണ്ടെത്തി. കടിയേറ്റ അഞ്ചിൽ ഒരാൾക്ക് (20.5 ശതമാനം) ആന്റി-റാബിസ് വാക്‌സിനേഷൻ ലഭിച്ചിട്ടില്ല. ചികിത്സ ആരംഭിച്ചവരിൽ പകുതിയോളം പേർക്കും പൂർണമായ കോഴ്‌സ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതേ പഠനം ഇന്ത്യയിൽ പ്രതിവർഷം 5,726 മനുഷ്യ റാബിസ് മരണങ്ങൾ കണക്കാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോള റാബിസ് മരണസംഖ്യയുടെ 36 ശതമാനം ഇന്ത്യയിലാണ്. ഇത് പ്രതിവർഷം ഏകദേശം 60,000 ആണ്. 

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ നിന്നുള്ള ഡാറ്റ പ്രകാരം 2022 നും 2024 നും ഇടയിൽ ഇന്ത്യയിൽ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ ഏകദേശം 70 ശതമാനം വർധിച്ചു. ഇത് തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ വ്യവസ്ഥാപരമായ പരാജയത്തെ സൂചിപ്പിക്കുകയും 2030ഓടെ പേവിഷബാധ തുടച്ചുനീക്കുകയെന്ന രാജ്യത്തിന്റെ ലക്ഷ്യത്തിന് ഭീഷണിയാകുകയും ചെയ്യുന്നു.

തെരുവുനായ്ക്കളുടെ ആക്രമണങ്ങൾക്ക് വിധേയരാകുന്നവരിൽ രാജ്യത്തെ വലിയൊരു വിഭാഗം കുട്ടികളും പ്രായമായവരുമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾപ്രകാരം, 2024 ജനുവരി മുതൽ ഡിസംബർ വരെ ഇന്ത്യയിലുടനീളം 15 വയസിന് താഴെയുള്ള കുട്ടികളിൽ നായ്ക്കളുടെ കടിയേറ്റ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ മിക്കതും വീട്ടു പരിസരങ്ങളിലോ സ്‌കൂൾ മേഖലകളിലോ പുറത്ത് കളിക്കുമ്പോഴോ ആണ് സംഭവിച്ചത്.

നായ്ക്കളും മനുഷ്യനും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതലുള്ളതാണ്. അവയുടെ ജീനുകളിൽ മനുഷ്യരുമായി ഇടകലർന്ന് ജീവിക്കാനുള്ള സഹജാവബോധം ഉൾച്ചേർന്നിരിക്കുന്നു. മറ്റു മൃഗങ്ങളെപ്പോലെ നായ്ക്കളും സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ നായ്ക്കൾ അലഞ്ഞുതിരിയുന്ന തെരുവ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമല്ല. മൃഗങ്ങളെ തെരുവുകളിൽ അലയാൻ വിടുന്നത് ദയയല്ല; അത് വ്യവസ്ഥാപിതമായ അവഗണനയാണ്.

 തെരുവുകളിലെ മാലിന്യക്കൂമ്പാരങ്ങൾ തെരുവുനായ്ക്കൾക്ക് സ്ഥിരമായ ഭക്ഷണസ്രോതസാണ്. മാലിന്യം തെറ്റായി കൈകാര്യം ചെയ്യുന്ന പ്രദേശങ്ങളിൽ നായ്ക്കൾ അതിജീവിക്കുകയും പെരുകുകയും ചെയ്യുന്നു. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിലുണ്ടായ പരാജയം, നായ്ക്കൾക്കായി ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുകയും വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും നിർബന്ധമാക്കുകയും ചെയ്യുന്ന 2023ലെ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) നിയമങ്ങൾ നടപ്പാക്കുന്നതിന്റെ പരാജയത്തിന് കാരണമായി. മാലിന്യനിർമാർജനത്തിൽ വിജയിച്ച ലോകമെമ്പാടുമുള്ള നഗരങ്ങൾ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ ഫലപ്രദമായി ഇല്ലാതാക്കിയിട്ടുണ്ട്. തെരുവുനായ്ക്കളെ ഇല്ലാതാക്കുകയെന്ന വിഷയം, മനുഷ്യസുരക്ഷയുമായും മൃഗാവകാശങ്ങളുമായും മാത്രം ബന്ധപ്പെട്ടതല്ല. അത് ഉത്തരവാദിത്വമുള്ള ഭരണത്തെക്കുറിച്ചുള്ളതാണ്. തെരുവുനായ നിയന്ത്രണങ്ങൾക്ക് സുപ്രിംകോടതി ഉത്തരവ് അടിസ്ഥാനമായി മാറണം. തെരുവിലുള്ള നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റുന്നതോടെ അത് അവസാനിക്കരുത്. അതൊരു തുടർപ്രക്രിയയാകണം. അതേസമയം, ജനസാന്ദ്രത കൂടിയ കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് തെരുവുനായകളെ ഷെൽട്ടറുകളിലേക്ക് മാറ്റൽ വലിയ വെല്ലുവിളിയാണ്. ഷെൽട്ടറുകൾക്കെതിരേ പൊതുജനങ്ങളുടെ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.  എ.ബി.സി സെൻ്ററുകൾ തുടങ്ങുന്നതിനുപോലും വലിയ സാമൂഹിക എതിർപ്പുകളാണ് കേരളത്തിൽ നിലനിൽക്കുന്നത്. ജനവാസ പ്രദേശങ്ങളിൽനിന്ന് അകലം പാലിച്ച് ഷെൽട്ടറുകൾ നിർമിക്കുന്നതിലൂടെ ഇൗ വിഷയത്തിന് പരിഹാരം കാണാൻ സാധിക്കും.
വീട്ടിൽ നായ്ക്കളെ ഉറ്റ സുഹൃത്തുക്കളായി പരിപാലിക്കുന്നവർപോലും തെരുവിൽ അവയോട് വളരെ കുറച്ച് ദയ മാത്രമേ കാണിച്ചിട്ടുള്ളൂ. പലരും തങ്ങളുടെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുകയോ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുകയോ ചെയ്യുന്നു. ഇത് തെരുവുനായ്ക്കളുടെ വർധനവിന് കാരണമാകുന്നു. വൈദ്യുതാഘാതമേൽപ്പിക്കൽ, വിഷം കൊടുക്കൽ, വെടിവയ്ക്കൽ, അല്ലെങ്കിൽ അവയെ കൊന്നൊടുക്കൽ എന്നിവയുൾപ്പെടെയുള്ള മാർഗങ്ങളിലൂടെ തെരുവുനായ പ്രശ്‌നം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. നായ്ക്കൾക്കെതിരേ ക്രൂരത കാട്ടുന്നവർക്കെതിരേ നടപടി വേണം. വികസിത രാജ്യങ്ങളിലെന്നപോലെ, നായ്ക്കളെ ചവറ്റുകുട്ടകളിൽ ഇടുകയോ തെരുവിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നവർക്ക് പിഴ ചുമത്തണം. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും നിയന്ത്രണത്തിനും ഇന്ത്യയിൽ ഫലപ്രദമായ സംവിധാനങ്ങളില്ല. തെരുവുനായ്ക്കൾക്ക് ആരോഗ്യ സംരക്ഷണവും അഭയവും നൽകാൻ മൃഗക്ഷേമ സംഘടനകൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ശ്രമങ്ങൾ മാത്രം പോരാ. പ്രശ്നത്തിനുള്ള പരിഹാരത്തിന് ബഹുമുഖ സമീപനം ആവശ്യമാണ്. 

വളർത്തുമൃഗങ്ങളുടെ ഉത്തരവാദിത്വം വളർത്തുന്നവർ  ഏറ്റെടുക്കണം, അവയെ ഉപേക്ഷിക്കുകയോ ഒരു കെട്ടഴിച്ച് സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുകയോ ചെയ്യരുത്. ഇതിനുപുറമെ, ഉത്തരവാദിത്വമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥതയെക്കുറിച്ചും തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിലെ അപകടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.


MORE LATEST NEWSES
  • സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ
  • നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.
  • നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ
  • സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കലോത്സവം; 99 പോയിന്റുമായി കൊടുങ്ങല്ലൂർ ടെക്ക്‌നിക്കല്‍ സ്കൂൾ മുന്നില്‍
  • ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ
  • ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
  • കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
  • 14 കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ അറസ്റ്റിൽ
  • ഒന്നരവയസ്സുകാരന്‍റെ മരണം കൊലപാതകം;കുറ്റം സമ്മതിച്ച് പിതാവ്
  • പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം
  • മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ജനപ്രതിനിധി കൾക്കുള്ള സ്വീകരണം.
  • സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും;നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും
  • ദീപക്കിന്റെ ആത്മഹത്യ;പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
  • കണ്ണില്‍ നിന്നും അപൂര്‍വ്വ ഇനം വിരയെ പുറത്തെടുത്തു
  • വടകര ഹോട്ടലില്‍ തീപിടിത്തം
  • ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് പൊലീസ്.
  • കുടുംബ വഴക്ക്; യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരിക്കേല്പിച്ചു
  • മുല്ലപ്പടി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു.
  • ജീപ്പ് മറിഞ്ഞ് അപകടം;ഒരാൾ മരിച്ചു
  • ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കർശന നടപടിയുമായി കേന്ദ്ര സർക്കാർ
  • അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് കവർച്ച നടത്തിയ 3 പേർ പിടിയിൽ
  • 13കാരിയെ മാതൃസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മാതാവ് കസ്റ്റഡിയില്‍
  • ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നൽകി കോടതി
  • ജനവാസ മേഖലയിൽ വീണ്ടും മാലിന്യം തള്ളി.
  • ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
  • പ്രധാനമന്ത്രി കേരളത്തിൽ;നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
  • ഷിംജിത മുസ്തഫയ്ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യ പരിഗണന ലഭിക്കുന്നു; ആരോപണവുമായി ദീപക്കിന്റെ കുടുംബം
  • തൃക്കാരിയൂരിൽ ബൈക്കപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു
  • റെക്കോർഡിട്ട് സ്വർണവില! ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണവില
  • ഒന്നര വയസുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയെ കുടുക്കിയത് ചോദ്യംചെയ്യലിനിടെ വന്ന 17 മിസ്ഡ് കോളുകള്‍
  • ഫെയ്സ് ക്രീമിനെ ചൊല്ലി തര്‍ക്കം; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ചു; മകള്‍ പിടിയില്‍
  • ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി ; യുവാവ് ജീവനൊടുക്കി.
  • ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം
  • റിയാദില്‍ നിര്‍മ്മാണസ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു.
  • കരിപ്പൂര്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ
  • റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ട് മാസം കഴിഞ്ഞിട്ടും എൽപി സ്കൂൾ നിയമനം ഇഴയുന്നു
  • നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍
  • ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ.
  • ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ
  • ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
  • പുഴയിൽ കുളിക്കുന്നതിന്നിടെ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
  • KSRTC ബസില്‍ കടത്തിയ കുഴൽ പണം പിടികൂടി
  • അംഗൻവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽനിന്ന് രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടി
  • വയനാട്ടിലെ മക്കിമലയില്‍ വന്‍ ലഹരി വേട്ട
  • പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി
  • പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ
  • ജമ്മു കശ്മീരിലെ സൈനിക വാഹനപകടം ;മരണം പത്തായി
  • ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
  • സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു