ആർബിഐ സ്വർണ വായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നു; പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് പണയം വെക്കാനാകില്ല

Nov. 16, 2025, 6:23 p.m.

മുംബൈ: ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്‌ജിങ് (പുനർപണയ വായ്പ) രീതി അവസാനിപ്പിക്കാൻ റിസർവ് ബാങ്ക്. സ്വർണവായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ഉപഭോക്താക്കൾ വായ്പകൾക്ക് ഈടായി നൽകുന്ന സ്വർണം മറ്റൊരു ബാങ്കിലോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞ പലിശയിൽ പണയപ്പെടുത്തി ധനസമാഹരണം നടത്തുന്നതാണ് റീപ്ലെഡ്‌ജിങ് എന്നു പറയുന്നത്. സ്വർണത്തിനു വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം വായ്പകൾ അനൗദ്യോഗിക വായ്പാ ശൃംഖലയിൽ കൂടുതൽ പ്രചാരം നേടിയിരുന്നു. മാത്രമല്ല സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളും കൊള്ളപ്പലിശക്കാരും ഈ രീതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ഉപഭോക്താക്കൾ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ സ്വർണം പണയപ്പെടുത്തിയാൽ അവർ ഉയർന്ന പലിശയ്ക്കു പണം നൽകും. അതിനുശേഷം ഇതേ സ്വർണം തന്നെ കുറഞ്ഞ പലിശയിൽ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ പണയപ്പെടുത്തുന്നും. ഇതിൽ പലിശയിലെ വ്യത്യാസമാണ് ഇവർക്ക് ലാഭമായി ലഭിക്കുക. ചെലവില്ലാതെ ധനസമാഹരണം നടക്കുമെന്നതും ഇതിന്റെ നേട്ടമാണ്. ഇത്തരത്തിൽ പുനർപണയ വായ്പകൾ പല സ്ഥാപനങ്ങളും എടുക്കാറുണ്ട്.

ഉപഭോക്താക്കൾ നൽകുന്ന സ്വർണം അതേരീതിയിൽ പാക്കുചെയ്തുകൊണ്ടാണ് പുനർപണയത്തിനായി നൽകുക. പല വായ്പകളാണെന്നതിനാൽ തന്നെ ഒരേ സ്ഥാപനത്തിന് എത്ര തുകയുടെ മൊത്തം വായ്പകളുണ്ട് എന്നത് കണ്ടെത്തുക എളുപ്പമല്ല. ഇത്തരത്തിൽ ഒരേ സ്ഥാപനത്തിന് പല ബാങ്കുകളിലായി വായ്പകളുണ്ടാകാം. ഗ്രാമ - അർധ നഗര മേഖലകളിലെ അസംഘടിത മേഖലയിൽനിന്നുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇത്തരത്തിൽ വായ്പകൾക്ക് എത്താറുള്ളത്. ഇത്തരം വായ്പകൾ നിർത്തുന്നതിന് 2025 ജൂണിലെ ആർബിഐയുടെ സ്വർണപ്പണയ വായ്പയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ ചട്ടം കൊണ്ടുവന്നിട്ടുണ്ട്. സ്വർണം അല്ലെങ്കിൽ വെള്ളി പുനർപണയത്തിലൂടെ വീണ്ടും വായ്പ ലഭിക്കാനായി ഒരു വായ്പാ സ്ഥാപനം ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിയമം 2026 ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിലാവുക. സുരക്ഷിതമായ വായ്പയെന്ന നിലയിൽ സ്വർണപ്പണയ വായ്പകളിൽ ബാങ്കുകൾക്ക് താത്പര്യം കൂടുതലാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്ഥാപനങ്ങൾക്കുമാത്രമാണ് സ്വർണത്തിലെ പുനർപണയ വായ്പകൾ സാധാരണയായി നൽകിയിരുന്നത്.

എന്നാൽ, കൊള്ളപ്പലിശക്കാരായ വ്യക്തികൾ ഇത് ദുരുപയോഗം ചെയ്യാനുള്ളതിനാൽ സ്വർണത്തിന്റെ യഥാർഥ ഉടമകൾതന്നെ സ്വർണപ്പണയത്തിലൂടെ വായ്പ തരപ്പെടുത്തിയാൽ മതിയെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്‌. ഏപ്രിലിലാണ് നിയമം പ്രാബല്യത്തിലാവുകയെങ്കിലും ഇതിനോടകം തന്നെ പല ബാങ്കുകളും പുനർപണയ വായ്പകൾ ഒഴിവാക്കിത്തുടങ്ങിയതായാണ് ബാങ്ക്‌ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 3.2 ലക്ഷം കോടി രൂപയുടെ സ്വർണപ്പണയ വായ്പകളാണ് 2025 സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് ബാങ്കുകളിൽ നിലവിലുള്ളത്.


MORE LATEST NEWSES
  • സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ
  • നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.
  • നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ
  • സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കലോത്സവം; 99 പോയിന്റുമായി കൊടുങ്ങല്ലൂർ ടെക്ക്‌നിക്കല്‍ സ്കൂൾ മുന്നില്‍
  • ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ
  • ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
  • കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
  • 14 കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ അറസ്റ്റിൽ
  • ഒന്നരവയസ്സുകാരന്‍റെ മരണം കൊലപാതകം;കുറ്റം സമ്മതിച്ച് പിതാവ്
  • പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം
  • മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ജനപ്രതിനിധി കൾക്കുള്ള സ്വീകരണം.
  • സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും;നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും
  • ദീപക്കിന്റെ ആത്മഹത്യ;പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
  • കണ്ണില്‍ നിന്നും അപൂര്‍വ്വ ഇനം വിരയെ പുറത്തെടുത്തു
  • വടകര ഹോട്ടലില്‍ തീപിടിത്തം
  • ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് പൊലീസ്.
  • കുടുംബ വഴക്ക്; യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരിക്കേല്പിച്ചു
  • മുല്ലപ്പടി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു.
  • ജീപ്പ് മറിഞ്ഞ് അപകടം;ഒരാൾ മരിച്ചു
  • ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കർശന നടപടിയുമായി കേന്ദ്ര സർക്കാർ
  • അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് കവർച്ച നടത്തിയ 3 പേർ പിടിയിൽ
  • 13കാരിയെ മാതൃസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മാതാവ് കസ്റ്റഡിയില്‍
  • ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നൽകി കോടതി
  • ജനവാസ മേഖലയിൽ വീണ്ടും മാലിന്യം തള്ളി.
  • ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
  • പ്രധാനമന്ത്രി കേരളത്തിൽ;നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
  • ഷിംജിത മുസ്തഫയ്ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യ പരിഗണന ലഭിക്കുന്നു; ആരോപണവുമായി ദീപക്കിന്റെ കുടുംബം
  • തൃക്കാരിയൂരിൽ ബൈക്കപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു
  • റെക്കോർഡിട്ട് സ്വർണവില! ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണവില
  • ഒന്നര വയസുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയെ കുടുക്കിയത് ചോദ്യംചെയ്യലിനിടെ വന്ന 17 മിസ്ഡ് കോളുകള്‍
  • ഫെയ്സ് ക്രീമിനെ ചൊല്ലി തര്‍ക്കം; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ചു; മകള്‍ പിടിയില്‍
  • ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി ; യുവാവ് ജീവനൊടുക്കി.
  • ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം
  • റിയാദില്‍ നിര്‍മ്മാണസ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു.
  • കരിപ്പൂര്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ
  • റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ട് മാസം കഴിഞ്ഞിട്ടും എൽപി സ്കൂൾ നിയമനം ഇഴയുന്നു
  • നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍
  • ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ.
  • ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ
  • ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
  • പുഴയിൽ കുളിക്കുന്നതിന്നിടെ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
  • KSRTC ബസില്‍ കടത്തിയ കുഴൽ പണം പിടികൂടി
  • അംഗൻവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽനിന്ന് രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടി
  • വയനാട്ടിലെ മക്കിമലയില്‍ വന്‍ ലഹരി വേട്ട
  • പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി
  • പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ
  • ജമ്മു കശ്മീരിലെ സൈനിക വാഹനപകടം ;മരണം പത്തായി
  • ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
  • സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു