രാഷ്ട്രപതിയുടെ റഫറൻസിന് മറുപടിയുമായി സുപ്രീംകോടതി

Nov. 20, 2025, 11:52 a.m.

ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസിൽ മറുപടികളുമായി ഭരണഘടനാ ബെഞ്ച്. ആശയവിനിമയം ഇല്ലാതെ ബില്ലുകൾ പിടിച്ചുവെക്കുന്നത് അഭിലഷണീയമല്ലെന്നും. ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

ഗവർണറുടെ വിവേചന അധികാരം എന്തിനൊക്കെയെന്ന് ഭരണഘടന പറയുന്നുണ്ട്. അനിയന്ത്രിതമായി പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല. ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ല. ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ല. ബില്ലുകൾ പിടിച്ചുവെക്കുന്നത് ഫെഡറൽ തത്വത്തിന് എതിരാണ്. നിയമസഭയുമായി ആശയവിനിമയം വേണം. ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഒരു ബിൽ ഗവർണറുടെ മുമ്പിൽ വന്നാൽ‍?
ഒരു ബിൽ ഗവർണറുടെ മുമ്പിൽ വന്നാൽ മൂന്നു വഴികളുണ്ട്. ബില്ലിന് അംഗീകാരം നൽകാം. അല്ലെങ്കിൽ മണി ബിൽ ഒഴികെയുള്ള ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാം. മൂന്നാമത്തേത് ബില്ലിൽ ഒപ്പ് വെക്കാതിരിക്കാം. എന്നാൽ, അകാരണമായി ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ല. ഇത്തരം സാഹചര്യം ഉണ്ടായാൽ നിയമസഭയുമായി ഒരു ആശയവിനിമയമാണ് വേണ്ടത്. ആശയവിനിമയത്തിനായി ബിൽ തിരിച്ചയക്കണം. തുടർന്ന് ചർച്ചയിലൂടെ പരിഹാരം കാണണം. യഥാർഥത്തിൽ ഒരു ബില്ലിൻമേൽ ഗവർണർ ഒരുപാട് കാലം അടയിരിക്കാൻ പാടില്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

മന്ത്രിസഭയുടെ ഉപദേശം ഗവർണർക്ക് വേണമോ?
ബില്ലുകളുടെ കാര്യത്തിൽ മന്ത്രിസഭയുടെ ഉപദേശം പാലിക്കാൻ ഗവർണർ ബാധ്യസ്ഥനല്ല. ഗവർണർക്ക് ഉപദേശം നൽകാൻ മന്ത്രിസഭക്ക് കഴിയും. എന്നാൽ, ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഉണ്ട്.

തന്റെ ഭരണഘടനാപരമായ അധികാരം സംബന്ധിച്ച അഭിപ്രായം തേടിക്കൊണ്ടുള്ള രാഷ്ട്രതി ദ്രൗപദി മുർമുവിന്റെ റഫറൻസിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മറുപടി നൽകിയത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് പുറമെ നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ വിക്രംനാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്. രാഷ്ട്രതിയുടെ റഫറൻസിൽ 10 ദിവസം നീണ്ടുനിന്ന വാദം സെപ്റ്റംബർ 11നാണ് പൂർത്തിയാക്കിയത്.

സുപ്രീംകോടതിയോട് രാഷ്ട്രപതി ഉന്നയിച്ച ചോദ്യങ്ങൾ
• ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരം ഒരു ബിൽ ഗവർണർക്ക് മുന്നിലെത്തിയാൽ അദ്ദേഹത്തിന് മുമ്പിലുള്ള വഴികളെന്തൊക്കെയാണ്?

• ബിൽ മുന്നിലെത്തിയാൽ അതിൽ തീരുമാനമെടുക്കുമ്പോൾ ഗവർണർ മന്ത്രിസഭയുടെ ഉപദേശത്താലും സഹായത്താലും പ്രവർത്തിക്കാൻ ബാധ്യസ്ഥനാണോ?

• ഭരണഘടനയുടെ 200ാം അനുച്ഛേദമനുസരിച്ചുള്ള ഗവർണറുടെ ഭരണഘടനപരമായ വിവേചനാധികാരം കോടതിയുടെ പരിശോധനക്ക് വിധയേമാക്കാമോ?

• 200ാം അനുച്ഛേദമനുസരിച്ചുള്ള ഗവർണറുടെ പ്രവൃത്തികൾ കോടതി പുനഃപരിശോധനക്ക് വിധേയമാക്കുന്നതിൽ ഭരണഘടനയുടെ 361ാം അനുച്ഛേദം ഒരു തടസ്സമാണോ?

• ഭരണഘടനാപരമായ ഒരു സമയപരിധിയുടെയും പ്രവർത്തനരീതിയുടെയും അഭാവത്തിൽ 200ാം അനുച്ഛേദമനുസരിച്ചുള്ള തന്റെ എല്ലാ അധികാരങ്ങളും ഗവർണർ പ്രയോഗിക്കുമ്പോൾ സമയപരിധി നിശ്ചയിക്കാനും പ്രവർത്തനത്തിന് രീതി നിർണയിക്കാനുമാകുമോ?

• ഭരണഘടനയുടെ 201ാം അനുച്ഛേദം അനുസരിച്ചുള്ള രാഷ്ട്രപതിയുടെ വിവേചനാധികാരം കോടതിയുടെ പരിശോധനക്ക് വിധേയമാക്കാമോ?

• ഭരണഘടനാപരമായ ഒരു സമയപരിധിയുടെയും പ്രവർത്തനരീതിയുടെയും അഭാവത്തിൽ 201ാം അനുച്ഛേദമനുസരിച്ചുള്ള തന്റെ എല്ലാ അധികാരങ്ങളും രാഷ്ട്രപതി പ്രയോഗിക്കുമ്പോൾ സമയപരിധി നിശ്ചയിക്കാനും പ്രവർത്തനത്തിന് രീതി നിർണയിക്കാനുമാകുമോ?

• രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർ ഒരു ബിൽ പിടിച്ചുവെക്കുമ്പോൾ തന്റെ ഭരണഘടനാപരമായ അധികാരത്തിന്റെ വെളിച്ചത്തിൽ ഭരണഘടനയുടെ 143ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതിയുടെ അഭിപ്രായം രാഷ്ട്രപതി തേടേണ്ടതുണ്ടോ?

• ഭരണഘടനയുടെ 200ഉം 201ഉം അനുച്ഛേദങ്ങൾ പ്രകാരമുള്ള ഗവർണറുടെയും "രാഷ്ട്രപതിയുടെയും തീരുമാനങ്ങൾ കോടതിയുടെ പരിശോധനക്ക് വിധേയമാക്കണോ?

• ബില്ലിന്റെ ഉള്ളടക്കം എന്തായിരുന്നാലും തങ്ങളുടെ നിയമവ്യവഹാരത്തിലേക്ക് അത് കൊണ്ടുവരാൻ കോടതിക്ക് അധികാരമുണ്ടോ?

• ഗവർണറുടെയും രാഷ്ട്രപതിയുടെയും അധികാരങ്ങൾക്കും ഉത്തരവുകൾക്കും സുപ്രീംകോടതിക്ക് പ്രത്യേകാധികാരം നൽകുന്ന 142ാം അനുച്ഛേദം ഏതെങ്കിലും നിലക്ക് പകരമാകുമോ?

• സംസ്ഥാന നിയമസഭയുണ്ടാക്കിയ ഒരു നിയമം ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ച് ഗവർണറുടെ അനുമതിയില്ലാതെ നടപ്പാക്കാവുന്ന നിയമമാകുമോ?

• ഭരണഘടനയുടെ 145(3) അനുച്ഛേദമനുസരിച്ച് ഭരണഘടനയുമായി ബന്ധപ്പെട്ട വ്യാഖ്യാനത്തിന്റെ വിഷയം വന്നാൽ ചുരുങ്ങിയത് അഞ്ച് ജഡ്ജിമാരുള്ള ഭരണഘടനാ ബെഞ്ചിലേക്ക് വിഷയം വിടേണ്ടതുണ്ടോ എന്നല്ലേ ആദ്യം തീരുമാനിക്കേണ്ടത്?

• ഭരണഘടയുടെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകുന്ന പ്രത്യേകാധികാരം മറ്റു ഭരണഘടനാ സ്ഥാപനങ്ങളുടെ സമാനമായ ഭരണഘടനാപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമാകാമോ?

• കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള തർക്കങ്ങൾ ഭരണഘടനയുടെ 131ാം അനുച്ഛേദത്താലല്ലാതെ പരിഹരിക്കുന്നതിന് സുപ്രീംകോടതിയുടെ മറ്റു അധികാരത്തെ ഭരണഘടന തടയുന്നുണ്ടോ?"

തമിഴ്നാട് ഗവർണർക്കെതിരെ പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധിയിൽ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവെക്കാൻ രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയപരിധി വെച്ചതിനെ തുടർന്നാണ് 14 ചോദ്യങ്ങളുള്ള റഫറൻസിന് മറുപടി തേടി രാഷ്ട്രപതി സുപ്രീംകോടതിയിലെത്തിയത്. നിശ്ചയിച്ച സമയപരിധിക്കകം രാഷ്ട്രപതിയും ഗവർണറും ഒപ്പുവെച്ചില്ലെങ്കിൽ ആ ബിൽ നിയമമായി പ്രാബല്യത്തിൽ വന്നതായി കണക്കാക്കുമെന്ന സുപ്രീംകോടതിയുടെ തീർപ്പാണ് രാഷ്ട്രപതി ചോദ്യം ചെയ്ത വിഷയങ്ങളിൽ സുപ്രധാനം.

കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും തിരിച്ചടിയായ ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകിയാൽ പ്രതികൂലമാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സർക്കാർ ഭരണഘടനയുടെ 143(1) അനുച്ഛേദ പ്രകാരമുള്ള രാഷ്ട്രപതിയുടെ അഭിപ്രായം തേടലാക്കി മാറ്റിയത്. പൊതുപ്രാധാന്യമുള്ള വിഷയങ്ങളിലും നിയമവിഷയങ്ങളിലും സുപ്രീംകോടതിയുടെ അഭിപ്രായം തേടുന്നതിനുള്ളതാണ് ഭരണഘടനയുടെ 143(1) അനുച്ഛേദം.

ഇതിന് മുമ്പും രാഷ്ട്രപതി റഫറൻസുമായി സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. എന്നാൽ, സുപ്രീംകോടതി തീർപ്പാക്കിക്കഴിഞ്ഞ ഒരു വിഷയത്തിൽ തുടർ നിയമനടപടിക്ക് പകരം രാഷ്ട്രപതിയുടെ ഭാഗത്തു നിന്നുള്ള റഫറൻസ് സർക്കാർ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.


MORE LATEST NEWSES
  • തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
  • വി എം വിനുവിന് പകരം കാളക്കണ്ടി ബൈജു: കല്ലായിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
  • കരിപ്പൂർ സ്വർണവേട്ട; പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ
  • കോഴിക്കോട് സ്വദേശിയായ യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി.
  • മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി
  • സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
  • കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, 12 പേർക്ക് പരിക്കേറ്റു
  • രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു.
  • സ്ക്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
  • ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്; ഇന്ന് മുതൽ 75000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രം
  • ബിഎൽഒയെ തൊട്ടാൽ കളിമാറും; മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
  • കലാ ഉത്സവിന്റെ സംസ്ഥാനതല മത്സരത്തിന് നാളെ കോഴിക്കോട് വേദിയാകും.
  • പത്മശ്രീ ചെറുവയൽ രാമനുമായി അഭിമുഖംനടത്തി
  • ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം
  • രഞ്ജി ട്രോഫി ;കേരളത്തിന് സമനില
  • മുക്കത്ത് ആദിവാസികൾ പന്നിവേട്ട നടത്തിയപ്പോൾ ഒറ്റ ദിവസം കൊണ്ട് കൊന്നത് 22 പന്നികളെ.
  • ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസം
  • വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ ബസ് അപകടത്തിൽപ്പെട്ടു
  • മുഖ്യമന്ത്രിക്കെതിരായ കൊലവിളി; അഭിഭാഷക ടീന ജോസിനെതിരെ പൊലീസ് അന്വേഷണം
  • സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു
  • ആളുകളെ തിരുകിക്കയറ്റുന്നത് എന്തിന്? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി
  • ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; എസ്.ഐ.ആർ നീട്ടില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
  • 125 സി.സിയുള്ള ഇരുചക്രവാഹനങ്ങളിൽ എ.ബി.എസ് നിർബന്ധം; സമയ പരിധി ജനുവരി വരെ നീട്ടാൻ സാധ്യത
  • സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന
  • ബിഎൽഒമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീൽഡിൽ നേരിട്ടിറങ്ങി നടപടിയെടുക്കും; വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ആലപ്പുഴ കളക്ടറുടെ പരസ്യശാസന
  • കോഴിക്കോട് മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പിന്നാലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി
  • മരണ വാർത്ത
  • 1996ലെ ഗാസിയാബാദ് സ്ഫോടനക്കേസ്; 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസ് കുറ്റവിമുക്തൻ
  • സ്‌കൂള്‍ ബസ് കയറി മൂന്നു വയസ്സുകാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു
  • മരണ വാർത്ത
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കേരളത്തിലെ എസ്ഐആറിനെതിരെ സിപിഎം സുപ്രീം കോടതിയിൽ, റദ്ദാക്കണമെന്ന് ഹര്‍ജി
  • ഉരുൾപൊട്ടൽ ദുരന്തബാധിതയെ കബളിപ്പിച്ചു; ലോൺ വാഗ്ദാനം ചെയ‌് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ
  • ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റില്‍
  • ബേക്കറിയില്‍ ചായ കുടിക്കാന്‍ കയറിയ യുവതിയുടെ ഐ ഫോണ്‍ മോഷ്ടിച്ചു
  • വന്യജീവി ആക്രമണം മൂലമുള്ള വിളനാശം; പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം
  • യുവതിയെ ബുള്ളറ്റ് കൊണ്ട് ഇടിപ്പിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ
  • ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി,
  • നടി ഊർമിളാ ഉണ്ണി ബിജെപിയിൽ
  • കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പ്: കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
  • ആലപ്പുഴ റെയില്‍വേ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി.
  • തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടിയുമില്ല, ഹൈക്കോടതി ഇടപെടണമെന്ന് വിഡി സതീശൻ
  • മരണ വാർത്ത
  • സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; പത്തു ജില്ലകളില്‍ യെലോ അലര്‍ട്ട്
  • വയനാട്ടിലെ വ്യാജ സിപ്പ് ലൈൻ അപകടം;വ്യാജ വീഡിയോ കേസിൽ യുവാവ് അറസ്റ്റില്‍
  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; തീര്‍ഥാടക കുഴഞ്ഞുവീണു മരിച്ചു
  • ബേപ്പൂർ തുറമുഖത്ത് ക്രെയിൻ മറിഞ്ഞു അപകടം