ഫുട്ബോള്‍ലോകം കാത്തിരുന്ന സ്വപ്ന ഫെെനല്‍, കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന ഫെെനലില്‍

July 7, 2021, 9:39 a.m.

കോപ്പ അമേരിക്കയിൽ ഒടുവിൽ അർജന്റീന - ബ്രസീൽ സ്വപ്ന ഫൈനൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലിൽ കൊളംബിയയെ തകർത്താണ് അർജന്റീന ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് ടീമിന്റെ ഹീറോയായത്. അർജന്റീന മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.

അർജന്റീനയ്ക്കായി മെസ്സി, ലിയാൺഡ്രോ പരെഡെസ്, ലൗറ്റാരോ മാർട്ടിനെസ് എന്നിവർ സ്കോർ ചെയ്തപ്പോൾ റോഡ്രിഡോ ഡി പോൾ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.

കൊളംബിയയുടെ ഡേവിൻസൺ സാഞ്ചെസ്, യെരി മിന, എഡ്വിൻ കാർഡോണ എന്നിവരുടെ കിക്കുകളാണ് മാർട്ടിനസ് തടഞ്ഞിട്ടത്. ലക്ഷ്യം കാണാനായത് മിഗ്വെൽ ബോർഹയ്ക്ക് മാത്രവും.

നിശ്ചിത സമയത്ത് ഇരു ടീമും ഒരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ ഏഴാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസാണ് അർജന്റീനയെ മുന്നിലെത്തിച്ചത്. ലോ സെൽസോ ബോക്സിലേക്ക് നൽകിയ ഒരു ത്രൂബോളിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് സ്വീകരിച്ച മെസ്സി ബോക്സിൽ വെച്ച് കൊളംബിയൻ ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് നൽകിയ പാസ് ലൗറ്റാരോ മാർട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.

നാലാം മിനിറ്റിൽ തന്നെ അർജന്റീന ഗോളിനടുത്തെത്തിയിരുന്നു. മെസ്സിയും ലൗറ്റാരോ മാർട്ടിനെസും തന്നെയായിരുന്നു ഈ മുന്നേറ്റത്തിനു പിന്നിൽ. മെസ്സിയുടെ പാസിൽ നിന്നുള്ള ലൗറ്റാരോ മാർട്ടിനെസിന്റെ ഹെഡർ പുറത്തേക്ക് പോകുകയായിരുന്നു.

എന്നാൽ ഗോൾ വീണതിനു തൊട്ടുപിന്നാലെ കൊളംബിയയും ഗോളിനടുത്തെത്തി. എന്നാൽ ക്വഡ്രാഡോയുടെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തടയുകയായിരുന്നു. പിന്നാലെ കൊളംബിയ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു.

37-ാം മിനിറ്റിൽ വിൽമർ ബാരിയോസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെ യെരി മിൽനയുടെ ഹെഡർ രക്ഷപ്പെടുത്തി മാർട്ടിനെസ് വീണ്ടും അർജന്റീനയെ കാത്തു.

44-ാം മിനിറ്റിൽ അർജന്റീന രണ്ടാം ഗോൾ ഉറപ്പിച്ചതായിരുന്നു. എന്നാൽ നിക്കോളാസ് ഗോൺസാലസിന്റെ ഹെഡർ കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിന അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനുറച്ചാണ് കൊളംബിയ ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങൾ അവരുടെ ഭാഗത്തുനിന്നുമുണ്ടായി. ഒടുവിൽ 61-ാം മിനിറ്റിൽ ലൂയിസ് ഡിയാസിലൂടെ കൊളംബിയ ഗോൾ മടക്കി. എഡ്വിൻ കാർഡോണ നീട്ടിനൽകിയ പന്തിൽ നിന്നായിരുന്നു ലൂയിസ് ഡിയാസ് കൊളംബിയയുടെ സമനില ഗോൾ നേടിയത്. പന്തുമായി മുന്നേറിയ ഡിയാസ് അസാധ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു ആംഗിളിൽ നിന്നാണ് പന്ത് വലയിലെത്തിച്ചത്.

ഗോൾ വീണതോടെ അർജന്റീന ആക്രമണം ശക്തമാക്കി. 73-ാം മിനിറ്റിൽ അവർക്ക് ഗോൾഡൻ ചാൻസ് കിട്ടുകയും ചെയ്തു. പക്ഷേ ഗോൾകീപ്പർ ഒസ്പിന സ്ഥാനം തെറ്റിനിന്നത് മുതലാക്കാൻ ഡി മരിയക്കോ ലൗറ്റാരോ മാർട്ടിനെസിനോ സാധിച്ചില്ല. മാർട്ടിനെസിന്റെ ദുർബലമായ ഷോട്ട് ഗോൾലൈനിൽ വെച്ച് ബാരിയോസ് രക്ഷപ്പെടുത്തുകയും ചെയ്തു.

81-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.

ചൊവ്വാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ തുടർച്ചയായ രണ്ടാം വട്ടവും ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു.
ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ 1916-ൽ ആരംഭിച്ച ടൂർണമെന്റ് 1975 മുതലാണ് കോപ്പ അമേരിക്ക എന്ന പേരിലേക്ക് മാറുന്നത്. 1916 മുതലുള്ള ചരിത്രമെടുത്താൽ ഇതുവരെ 10 തവണ മാത്രമാണ് ബ്രസീലും അർജന്റീനയും ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 1975-ന് ശേഷം വെറും മൂന്ന് തവണ മാത്രവും.


MORE LATEST NEWSES
  • സൗദിയിൽ വാഹനാപകടം: മലപ്പുറം അരീക്കോട് സ്വദേശിയായ യുവതിയും കുട്ടിയും മരിച്ചു
  • ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മലയോര ഹൈ വെയുടെ പണി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
  • ഫ്ലാറ്റ് നൽകാമെന്നു വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി മുങ്ങി അറസ്റ്റിലായ പ്രതി സമാഹരിച്ചത് കോടിക്കണക്കിനു രൂപ
  • ഇഎസ്എ ആശങ്ക പരിഹരിക്കണം: യൂത്ത് ഫ്രണ്ട് (എം)
  • ബംഗ്ലദേശ് സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ.
  • കണ്ണൂരിൽ യുവതിക്ക് എം പോക്സ് സംശയം
  • മലയാള സിനിമയുടെ അമ്മ അന്തരിച്ചു
  • മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം
  • മരണ വാർത്ത
  • മുതുവണ്ണാച്ചയിൽ പുലിയോടു സാദൃശ്യമുള്ള ജീവി; നാട്ടുകാർ ഭീതിയിൽ
  • കോഴിക്കോട് നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു.
  • നെൽപാടം'24' നെൽകൃഷി പ്രൊജക്റ്റിന് തുടക്കം കുറിച്ചു .
  • പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിന് പ്രാദേശിക അവധി നൽകും.
  • അപകടത്തിൽ മാതൃഭൂമി ജീവനക്കാരൻ മരിച്ചു
  • വട്ടോളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു*.
  • വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡുമായി യുവാവ് പിടിയിൽ.
  • ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി
  • കർണാടകയിലെ ബസ് അപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു
  • തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സമീപം മൃതദേഹം കണ്ടെത്തി.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്
  • മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പരാതി അറിയാക്കാനുള്ള വാട്‌സ്ആപ്പ് സംവിധാനമായി തദ്ദേശ വകുപ്പ്.
  • വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • മഞ്ഞപ്പിത്തം ബാധിച്ച് കേരളത്തിലെ ഏറ്റവും പൊക്കമുള്ള വ്യക്തി കമറുദീൻ അന്തരിച്ചു
  • വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം
  • കെഎസ്ആ‌ർടിസുടെ ബ്രേക്ക് പോയി, ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു
  • പതിനഞ്ചുകാരനെ ദുരുപയോഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് പണം തട്ടി ടൂർ പോയ സംഘം പിടിയിൽ
  • *ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്
  • കുപ്രസിദ്ധ ഗുണ്ട ഒന്നര മാസത്തോളം ഒളിവിൽ താമസിച്ചത് പേരാമ്പ്രയിൽ.
  • മരണ വാർത്ത
  • മലപ്പുറത്ത് ഏഴ് പേർക്ക് നിപ രോഗലക്ഷണം ; എംപോക‌്സ് സമ്പർക്ക പട്ടികയിൽ ഇരുത്തിമൂന്ന് . പേർ
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു
  • വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥി ക്രൂരമായ റാഗിങിന് ഇരയായി
  • തുഷാരഗിരി റോഡിൽ നിയന്ത്രണം വിട്ടകാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
  • ചുരത്തിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
  • അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
  • തട്ടുകടയിൽ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം.
  • അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി
  • ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കൾ നൽകിയ വിടുതൽ ഹർജി തള്ളി.
  • യുവാവിനെ മർദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയിൽ
  • ഭാര്യയെ ഭർത്താവ് ശ്വാസം കഴുത്തറുത്ത് കൊന്നു
  • യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ.
  • വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.
  • സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
  • വിവാഹാഘോഷം അതിര് വിട്ടു, വരന്‍റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും
  • പ്രാര്‍ഥിക്കാനെത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പണം തട്ടിയെടുത്തു: യുവാവ് അറസ്റ്റില്‍
  • കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
  • സ്കൂള്‍ പരിസരത്ത് അപകടം തുടര്‍ക്കഥ, ഗ്രാമപഞ്ചായത്ത് പിഡബ്ല്യൂഡി എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി