ഓം പ്രകാശിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഭാര്യ പല്ലവി.

April 21, 2025, 4:01 p.m.

ബെംഗളൂരു: കര്‍ണാടക മുന്‍ മേധാവി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഭാര്യ പല്ലവി. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കത്തിയും കുപ്പിയും ഉപയോഗിച്ച് അക്രമിച്ചെന്നാണ് മൊഴി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

സ്വത്ത് സഹോദരിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വാഗ്വാദത്തിനൊടുവില്‍ മുളകു പൊടിയെറിഞ്ഞ് കീഴ്പ്പെടുത്തിയ ശേഷം കെട്ടിയിട്ട്​ കത്തിയും കുപ്പിയുമുപയോഗിച്ച് കഴുത്തിനും തലയ്ക്കു പിറകിലും നിരവധി തവണ കുത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ ഓം പ്രകാശിനെ മരിക്കുന്നതു വരെ നോക്കി നിന്നുവെന്നും പൊലീസ് പറയുന്നു.

സംഭവ സമയത്ത് വീട്ടിലെ മുകളിലെ നിലയിലുണ്ടായിരുന്ന മകള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

കൃത്യം നടത്തിയ ശേഷം മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓം പ്രകാശ് എപ്പോഴും തന്നോട് വഴക്കിടാറുണ്ടെന്നും തന്നെ ആക്രമിച്ചപ്പോള്‍ സ്വയം രക്ഷയ്ക്കു വേണ്ടിയാണ് ആക്രമിച്ചത് എന്നുമായിരുന്നു ഭാര്യ ആദ്യം മൊഴി നല്‍കിയത്. ഓം പ്രകാശിന്റെ പോസ്റ്റ്മോര്‍ട്ടം തിങ്കളാഴ്ച നടക്കും.

1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബിഹാര്‍ ചമ്പാരന്‍ സ്വദേശിയാണ്. 2015ലാണ്​ വിരമിക്കുന്നത്​. ലോകായുക്ത, ഫയര്‍ ആൻഡ്​ എമര്‍ജന്‍സി സര്‍വീസ്, ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന ആശങ്ക അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നതായാണ്​ വിവരം.


MORE LATEST NEWSES
  • കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന പിഞ്ച് കുഞ്ഞ് മരിച്ച നിലയിൽ
  • മൃതദേഹം കണ്ടെത്തി
  • ആനക്കാംപൊയിലില്‍ 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി
  • ഫ്രാൻസിസ് മാർ‌പാപ്പ വിട പറഞ്ഞു
  • പതിനഞ്ച്കാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍.
  • സ്വർണവില ചരിത്രം കുറിച്ചു.72,000 കടന്നു
  • പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം
  • സ്കൂളുകൾ ജൂൺ രണ്ടിന്​ തുറക്കും
  • വരദൂരിൽ വാഹനാപകടം യുവതിക്ക് ദാരുണാന്ത്യം
  • വീണ്ടും യുദ്ധമുഖത്ത് എത്തിക്കാന്‍ നീക്കം’; സഹായാഭ്യര്‍ത്ഥനയുമായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി യുവാവ്
  • വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ 10 പേർക്കെതിരെ കേസെടുത്തു.
  • പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ
  • ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു; 32 പേർക്ക് പരിക്കേറ്റു
  • പേരാമ്പ്രയില്‍ യുവ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
  • നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം.
  • കടലുണ്ടി പുഴയിൽ പതിനെട്ട്കാരൻ മുങ്ങി മരണപ്പെട്ടു.
  • ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു
  • കബനിപുഴയിൽ യുവാവ് മുങ്ങിമരിച്ചു
  • ഫറോക്കിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മോഷണം നടത്തിയയാൾ പിടിയിൽ
  • വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത
  • ലോറിയിൽ നിന്ന് മരത്തടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം.
  • വട്ടത്താനിയിൽ പരോളിലിറങ്ങിയ പ്രതി അയൽവാസിയെവെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി
  • അരീക്കോട് കാർ പുഴ കരയിലേക്ക് മറിഞ്ഞു
  • യാത്രയയപ്പും, അനുമോദന യോഗവും. നടത്തി.
  • കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഇടിച്ച് പുള്ളിമാന്‍ ചത്തു; വനപാലകര്‍ ബസ് കസ്റ്റഡിയിലെടുത്തു
  • അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ‌
  • മരണ വാർത്ത
  • തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു
  • കൊടുവള്ളിയിൽ വൻ ലഹരിശേഖരം പിടികൂടി.
  • മരണ വാർത്ത
  • വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം
  • വേങ്ങരയിൽ എംഡിഎംഎയുും കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിൽ
  • സ്വര്‍ണക്കടത്തിലെ തര്‍ക്കം; മലയാളികളെ കൊന്ന കേസില്‍ പ്രതികൾക്ക് ജീവപര്യന്തം
  • പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു*
  • വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു.
  • കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ*
  • ലഹരി പദാർഥങ്ങളുടെ പേര് വെളിപ്പെടുത്തി അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ
  • പേരാമ്പ്രയിൽ പന്ത്രണ്ടു വയസ്സുകാരന് ക്രൂര മര്‍ദ്ദനം; കേസെടുത്തു
  • ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
  • സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് പ്രവാസികൾ മരിച്ചു
  • ഫറോക് പഴയ പാലത്തിന് കീഴിൽ മൃതദേഹം കണ്ടെത്തി.
  • ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറക്കി
  • കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയോണ സ്വദേശി മരണപ്പെട്ടു
  • ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാർഡ്യം സംഘടിപ്പിച്ചു
  • മരണ വാർത്ത
  • മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട രണ്ടുപേർ പിടിയിൽ
  • പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ
  • പാസ്​പോർട്ട്​ ​വെരിഫിക്കേഷൻ; കേന്ദ്രത്തിന്‍റെ സർക്കുലർ പ്രവാസി ഹജ്ജ്​ തീർഥാടകർക്ക്​ തിരിച്ചടിയാകും
  • കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ; പ്രതി പിടിയിൽ