ജില്ലയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്.

April 26, 2025, 6:16 p.m.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്. കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ടുപേർക്കുമാണ് നോട്ടീസ് ലഭിച്ചത്. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. കച്ചവടാവശ്യത്തിന് പാകിസ്താനിലേക്ക് പോയി പൗരത്വമെടുത്തവരും വിവാഹത്തോടെ ഇന്ത്യയിലെത്തിയവർക്കുമാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.

കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. കറാച്ചിയിൽ കച്ചവടം നടത്തുകയായിരുന്നു ഇവരുടെ കുടുംബം. പിതാവ് മരിച്ചശേഷമാണ് ഇവർ കേരളത്തിലെത്തിയത്. കണ്ണൂരിലായിരുന്നു ഖമറുന്നീസ താമസിച്ചിരുന്നത്. പിന്നീട് 2022ൽ വടകരയിലെത്തി. ചൊക്ലിയിലാണ് അസ്മ താമസിക്കുന്നത്. 2024ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ വിസ പുതുക്കി കിട്ടിയില്ല എന്നാണ് രണ്ടുപേരും പറയുന്നത്.

കേരളത്തിൽ ജനിച്ച ഹംസ 1965ൽ ജോലിക്കായി പാകിസ്താനിലേക്ക് പോയതാണ്. കറാച്ചിയിൽ കടനടത്തിയിരുന്ന സഹോദരനൊപ്പം കൂടി. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ൽ നാട്ടിലേക്ക് പാസ്​പോർട്ട് ആവശ്യമായി വന്നപ്പോൾ ഹംസ പാക് പൗരത്വം സ്വീകരിച്ചു. എന്നാൽ 2007ൽ കച്ചവടം അവസാനിപ്പിച്ച് ഹംസ കേരളത്തിൽ എത്തി.

ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരൻമാരുടെ വിസ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം 27നകം നാടുവിടാനാണ് അന്തിമ നിർദേശം നൽകിയത്. എന്നാൽ മെഡിക്കൽ വിസയിലെത്തിയവർക്ക് രണ്ടു ദിവസം കൂടി സാവകാശം നൽകിയിട്ടുണ്ട്. പാക് പൗരൻമാരെ കണ്ടെത്തി നാടുകടത്താൻ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശം നൽകുകയും ചെയ്തു.


MORE LATEST NEWSES
  • കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
  • കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
  • കഞ്ചാവുമായി യുവാവ് പിടിയിൽ
  • റിസോർട്ടിലെ നീന്തൽക്കുളത്തിൽ ആറു വയസ്സുകാരൻ മുങ്ങിമരിച്ചു.
  • ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സംസ്കരിച്ചു*
  • അഞ്ച് വയസുകാരന്‍ സ്വിമിംഗ് പൂളില്‍ മുങ്ങിമരിച്ചു
  • ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം
  • കൂരാച്ചുണ്ടിൽ കിണറ്റിൽ അജ്ഞാതമൃതദേഹം കണ്ടെത്തി
  • എംഡി എം എയുമായി യുവാവ് പിടിയിൽ
  • മലപ്പുറം സ്വദേശി ബഹ്റൈനിൽ കുഴഞ്ഞു വീണു മരിച്ചു
  • ജനവാസ മേഖലയിലെ കരിങ്കൽ ക്വാറിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം
  • യുവതിയെ ഭർത്താവ് വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി.
  • പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു.
  • പ്രമുഖ എഴുത്തുകാരന്‍ എംജിഎസ് നാരായണന്‍ അന്തരിച്ചു
  • സാമൂഹിക വിപത്തായ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കണം:സോൾ മേറ്റ്‌ കൾച്ചറൽ ഫൌണ്ടേഷൻ വനിതാ വിംഗ്
  • കൊച്ചി വിമാനത്താവളം വഴി റാസൽഖൈമയിലേക്ക് കടത്താൻ ശ്രമിച്ച ഹൈഡ്രോ കഞ്ചാവ് പിടികൂടി
  • അനധികൃത സ്വത്ത് സമ്പാദനം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറികെതിരെ സി.ബി.ഐ കേസ്
  • ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍.
  • ആനയാംകുന്നില്‍ എക്‌സൈസ് പരിശോധനയിൽ അരിയില്‍ പൊതിഞ്ഞ നിലയില്‍ ബ്രൗണ്‍ഷുഗര്‍ കണ്ടെത്തി
  • ഹജ്ജ് യാത്ര അനിശ്ചിതത്വം നീങ്ങിയില്ല; കേ​ര​ള​ത്തി​ൽ യാ​ത്ര മു​ട​ങ്ങു​ന്ന​ത് 11,000 പേ​ർ​ക്ക്
  • ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു.
  • ബൈക്ക് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ
  • കോഴി ഫാം;ഈച്ച ശല്യത്തിൽ പെറുതിമുട്ടി നാട്ടുകാർ*
  • പത്തനംതിട്ടയില്‍ 3 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പതിനേഴുകാരന്‍ പിടിയില്‍ .
  • കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു
  • ട്രേഡിങ് ആപ്പിന്‍റെ മറവിൽ 3.25 കോടി തട്ടിയ യുവാക്കൾ അറസ്റ്റിൽ
  • മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ടേയ്‌ഡ് എസ്.ഐക്ക് ദാരുണാന്ത്യം.
  • ശക്തമായ ഇടിമിന്നലിൽ വീടിന് വൻ നാശനഷ്ടം
  • തുമ്പക്കോട്ട് മലയിൽ കരിങ്കൽക്വാറി അനുവദിക്കില്ല കർഷക കോൺഗ്രസ്
  • മാർപ്പാപ്പയ്ക്ക് വിട നൽകാൻ ഒരുങ്ങി ലോകം;സംസ്കാരം നാളെ
  • ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ
  • സോഷ്യല്‍ മീഡിയ താരം'ആറാട്ടണ്ണന്‍' അറസ്റ്റില്‍
  • ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
  • പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ വീടുകൾ തകർത്തു
  • മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ മരുമകൻ പിടിയിൽ
  • പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ
  • കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ; ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം
  • അഞ്ചില്‍ നാലു ഭീകരരെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ പാകിസ്ഥാനികള്‍; തിരച്ചില്‍ തുടരുന്നു
  • തൂവൽകൊട്ടാരം' എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ വീട്ടമ്മയില്‍നിന്ന് തട്ടിയത് ആറുലക്ഷം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • വാഗമണിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്
  • ദമ്മാമിൽ കെട്ടിടത്തിൽനിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു
  • മതം നോക്കി ആദായ നികുതി വിവരങ്ങള്‍ തേടൽ; നാല്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ
  • കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാര്‍, പ്രതിഷേധം
  • സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ
  • സൗദി അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വൈകിയേക്കും
  • വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം ഒരാൾ കൊല്ലപ്പെട്ടു
  • നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
  • റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ ജെയിൻ തിരിച്ചെത്തി
  • ഭീകരവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറിൽ ചേർന്ന സർവകക്ഷി യോഗം സമാപിച്ചു.
  • ജമ്മു കാശ്മീർ പഹൽഗ്രാം ഭീകരാക്രമണം പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി