നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം.

May 13, 2025, 3:23 p.m.

തിരുവനനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം. ജീവപര്യന്തം തടവും പതിനഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുക ബന്ധുവായ ജോസിന് നൽകണമെന്ന വിധിച്ച കോടതി കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെന്നും നിരീക്ഷിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് മാനസിക രോഗമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാനസിക പ്രശ്‌നമുണ്ടെങ്കിൽ ഉറ്റവരെ കൊല്ലാൻ പ്രതിക്ക് എങ്ങനെ സാധിച്ചു എന്നും പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പ്രതിയുടെ പ്രായംകൂടി പരിഗണിക്കണമെന്നുമാണ് പ്രതിഭാഗം

അഭിഭാഷകൻ വാദിച്ചത്.എന്നാൽ ആസൂത്രിത കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കൊലപാതകത്തിന് ശേഷം ചെന്നൈക്ക് പോയപ്പോൾ പ്രധാന രേഖകളെല്ലാം എടുത്തു. മാനസിക പ്രശ്ന‌മുള്ളയാൾക്ക് ഇങ്ങനെ ചെയ്യാനാവില്ല. പ്രതിക്ക് പശ്ചാത്താപം ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതി കൃത്യം നടത്തിയത് പൂർണ്ണ ബോധ്യത്തോടെയല്ല. പ്രായം പരിണിക്കണം. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

2017 ഏപ്രിൽ ഒമ്പതിന് പുറംലോകമറിഞ്ഞ കേസിൽ എട്ട് വർഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. പ്രതി കേദൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ശേഷം വാദം കേട്ട് വിധി പറയാൻ ഇന്നത്തേക്ക് മാറ്റി. കേദൽ ജിൻസൻ അച്ഛൻ രാജാ തങ്കത്തെയും, അമ്മ ഡോക്ടർ ജീൻ പത്മയെയും സഹോദരി കരോലിനെയും ബന്ധു ലളിതയെയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പുറകിൽ മഴുകൊണ്ട് വെട്ടുകയും ചെയ്തു. ശേഷം മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ചു
പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഏഴ് വർഷത്തോളം വിചാരണ നീട്ടിക്കൊണ്ടുപോയി. 65 ദിവസം നീണ്ട വിചാരണയിൽ 42 സാക്ഷികളെ വിസ്തരിച്ചു. 120-ലധികം രേഖകളും നാൽപതിലധികം തൊണ്ടിമുതലും അന്വേഷണത്തിൽ നിർണായകമായി. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടന്നും ആസ്ട്‌റൽ പ്രൊജക്ഷന് വേണ്ടിയാണ് കൊലപാതകമെന്ന പ്രതിയുടെ ആദ്യ മൊഴിയും ചൂണ്ടിയായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് കാരണം മാതാപിതാക്കളോടുള്ള വൈരാഗ്യമാണ്. ഇത് സാധൂകരിക്കുന്ന തെളിവടക്കം പ്രോസിക്യൂഷൻ കോടതിയിൽ എത്തിച്ചിരുന്നു.


MORE LATEST NEWSES
  • മരണവാർത്ത
  • തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം.
  • ജോലി വാഗ്ദാനംചെയ്ത് 17 വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയകേസിൽ യുവതിയും കാമുകനും അറസ്റ്റിൽ
  • കാന്തപുരത്ത് രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു
  • കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരുക്കേറ്റു.
  • പൊലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
  • മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി
  • തഹ്ദീസ് 25 എസ്.കെ.എസ്.ബി.വി സ്റ്റഡി ക്യാമ്പ് സംഘടിപ്പിച്ചു
  • SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമൻ്റൊ നൽകി ആദരിച്ചു.
  • മദ്രസ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രമം,ഭിക്ഷാടകനെ പിടികൂടി
  • ചാലക്കരയിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ലോറി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്
  • പേരാമ്പ്ര സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു.
  • സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് പെൺകുട്ടി രക്ഷപെട്ട സംഭവം; പ്രതി പിടിയിൽ.
  • ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
  • സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലി
  • കിടത്തി ചികിത്സ തേടിയ രോഗിയുടെ പണവുമായി മോഷ്ടാവ് കടന്നു കളഞ്ഞു
  • കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
  • വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക്സൈസിന്റെ കർശന മുന്നറിയിപ്പ്
  • ഇടവമാസ പൂജ; ശബരിമല നട നാളെ തുറക്കും
  • ഇന്ന് ഇന്ത്യയിലെ 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി ഇൻഡിഗോ
  • തിരുവനന്തപുരം സ്വദേശിനി ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ
  • അതിർത്തി ശാന്തം; ഇന്നലെ രാത്രി പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കരസേന
  • ലഹരിയിടപാടുമായുള്ള തർക്കത്തിനിടെ യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ.
  • അനുശോചന യോഗം നടത്തി
  • മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
  • നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു.രണ്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
  • പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം.
  • തെരുവുനായയുടെ ആക്രമണം;ഏഴുപേർക്ക് കടിയേറ്റത്
  • തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം
  • തിരുവമ്പാടി മാർടെക്സ് സ്കൂൾ ബസാർ ഉദ്ഘാടനം ചെയ്തു
  • സി.ഐ.ടിയു പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; ആറു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം
  • ഹൃദയാഘാതം;സിവിൽ പോലീസ് ഓഫീസർ മരിച്ചു
  • പ്രതിഷേധമാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
  • ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാകില്ല’; ഹർജി തള്ളി സുപ്രീംകോടതി
  • ഉച്ചയോടെ വീണ്ടും കുത്തനെ ഇടിഞ്ഞ് സ്വർണവില.
  • ചുരം ഗ്രീൻ ബ്രിഗേഡിന് പ്രവർത്തകർക്ക് യൂണിഫോം കൈമാറി.
  • മദ്യപിച്ചെത്തിയ യുവാവ് കട അടിച്ചുപൊളിച്ചു.
  • ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
  • ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു.
  • വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
  • പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
  • കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു
  • നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു.
  • പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു.
  • വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴക്ക് സാധ്യത
  • ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റ്; എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം
  • ഇന്ത്യ- പാക് നിർണായക സൈനികതല ചർച്ച ഇന്ന്
  • പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റു; ചാടിപോയ പ്രതി പിടിയില്‍
  • നാലുപേരുടെ ജീവനെടുത്തത് മറുവശമെത്താൻ കാറിന്റെ ദിശ തെറ്റിയുള്ള ഓട്ടം