വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍

May 20, 2025, 8:28 a.m.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. വഖ്ഫ് നിയമ ഭേദഗതിക്കെതിരേ മുസ്‌ലിംകള്‍ ഉന്നയിച്ച ആശങ്കകള്‍ വസ്തുതാപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. വഖ്ഫ് നിയമഭേദഗതിക്കെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയടക്കമുള്ള സംഘടനകള്‍ നല്‍കിയ ഹരജിയ്‌ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഹരജി നല്‍കിയിരിക്കുന്നത്. 2025ലെ ഭേദഗതി മാതൃ നിയമമായ 1995ലെ വഖഫ് നിയമത്തിന്റെ പരിധിയില്‍ നിന്ന് വ്യതിചലിക്കുന്നതാണെന്ന് ഹരജിയില്‍ പറയുന്നു.
ഈ ഭേദഗതി വഖ്ഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റുകയും ഭരണഘടന പ്രകാരമുള്ള അവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുമെന്ന് മുസ്‌ലിംകള്‍ക്ക് ആശങ്കയുണ്ട്. ഈ ആശങ്ക വസ്തുതാപരമാണ്. ഭേദഗതി നിയമത്തിലെ പല വ്യവസ്ഥകളും അങ്ങേയറ്റം അന്യായവും അവയുടെ ഭരണഘടനാ സാധുത സംശയാസ്പദവുമാണ്.

ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫാണ് എന്നത് ഒരു സ്ഥിരമായ തത്വമാണ്. വഖ്ഫ് മാതൃനിയമത്തിന്റെ പരിധിയില്‍ നിന്ന് അത് എടുത്തു മാറ്റുന്നതിനെ അനുവദിക്കാനാവില്ല. നിലവിലെ ഭേദഗതി പ്രകാരം, ഒരു വഖ്ഫ് സൃഷ്ടിക്കുന്നതിന് ഒരു വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും താന്‍ ഇസ്!ലാം ആചരിക്കുന്നുവെന്ന് കാണിക്കണം. ഒരു വ്യക്തി ഇസ്!ലാം ആചരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ സംസ്ഥാനത്തിനും അതിന്റെ അധികാരികള്‍ക്കും സാധ്യമല്ല. ഭേദഗതി, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിയമനിര്‍മാണ അധികാരമുള്ള നിരവധി വിഷയങ്ങളില്‍ കടന്നുകയറ്റം നടത്തുന്നു.

വഖ്ഫ് ബോര്‍ഡുകളില്‍ മുസ്‌ലിംകള്‍ അല്ലാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍ യാതൊരു യുക്തിയുമില്ല. മുസ്!ലിംകളല്ലാത്തവരെ ഇങ്ങനെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25, 26 എന്നിവയുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. കേസ് നാളെ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായി, ജസ്റ്റിസ് എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.


MORE LATEST NEWSES
  • സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി.
  • അജ്ഞാതസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
  • വഴിക്കടവ്-പൊന്നാങ്കയം റോഡ് ഉദ്ഘാടനം ചെയ്തു.
  • ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടയാൻ സർക്കാരിന് എന്താണ് അധികാരം: ഹൈക്കോടതി
  • വയനാട് റെഡ് അലർട്ട്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി
  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; തിരുപ്പൂരിൽ മലയാളി കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
  • 3 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
  • വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്‌ ശേഷം ഇതുവരെ സൗദിയിൽ പ്രവേശിക്കാത്തവർ ജൂൺ ആറിന് ശേഷം വന്നാൽ മതിയെന്ന് ജവാസാത്ത്.
  • പാറക്കടവ് നിന്ന് കാണാതായ യുവാവിനെ കുറിച്ച് വിവരമൊന്നുമില്ല.
  • അധ്യാപകപരിശീലനത്തിനിടെ വളകാപ്പുചടങ്ങ്; വീഡിയോ വൈറലായതോടെ പുലിവാലുപിടിച്ച് അധ്യാപകർ
  • വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞ് ഒരു മരണം.
  • മയക്കുമരുന്ന് വേട്ടയിൽ കഞ്ചാവുമായി പിടിയിലായത് എട്ടുപേർ
  • കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് തകർന്നു
  • ചുരത്തിൽ നടന്നത് വിദ്യാർത്ഥികൾക്ക് നേരേയുണ്ടായ സദാചാര അക്രമണമെന്ന് രക്ഷിതാക്കള്‍
  • കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തം: കലക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
  • ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.*
  • കഞ്ചിക്കോടിന് സമീപം കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്
  • ഓപ്പറേഷൻ സിന്ദൂർ: ചൈനയും കാന‍ഡയും തുർക്കിയും ഒഴിവാക്കി ഇന്ത്യ,
  • ബത്തേരി ടൗണിലെ പുലി സാന്നിധ്യം, വനം വകുപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി
  • വാഹനാപകടം: ജിദ്ദയിലെ ജീസാനിൽ മലയാളി യുവാവ് മരിച്ചു
  • കാണാതായ കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി
  • ആശ പ്രവര്‍ത്തകരുടെ സമരം ഇന്ന് 100-ാം ദിനം
  • നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് അജ്ഞാത ഓട്ടോ കടന്നുകളഞ്ഞതായി പരാതി.
  • കാരന്തൂരിലെ എംഡിഎംഎ കേസിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ.
  • മാവിൽ നിന്ന് വീണ് മകൻ മരിച്ചതിനു പിന്നാലെ അമ്മയും മരിച്ചു.
  • ടാപ്പിങ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി
  • മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി.
  • സ്കൂട്ടറില്‍ കാറിടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
  • മാർച്ചും ധർണയും ഉൽഘാടനം ചെയ്തു
  • മാർച്ചും ധർണയും ഉൽഘാടനം ചെയ്തു
  • പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകുന്നേരം അഞ്ചുമണി വരെ
  • മലപ്പുറത്ത് ആറു വരി ദേശീയപാത ഇടിഞ്ഞ് വീണ് 3 കാറുകൾ തകർന്നു
  • എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
  • കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം; ദുരൂഹത ഇല്ലെന്ന് പോലീസ്
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പൊലീസ്
  • മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി ,സുപ്രീം കോടതി അംഗീകരിച്ചു.
  • പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം ;ദുരൂഹതയുണ്ടാകുന്ന സാധ്യത തള്ളാതെ പൊലീസ്
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി മരിച്ചു
  • പേരാമ്പ്രയിലെ കല്ല്യാണ വീട്ടിൽ മോഷണം.
  • പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും.
  • കെഎസ്ആർടിസി ബസ് കാറിലും പിക്കപ്പ് വാനിലും കൂട്ടിയിടിച്ച് ഒരുമരണം .
  • വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു .
  • പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ കേസെടുത്ത് പൊലീസ്
  • മുംബൈ വീണ്ടും  കൊവിഡ് ഭീഷണിയിൽ; അതീവ ജാഗ്രതയിൽ മഹാനഗരം  
  • വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
  • ചുരത്തിൽ ലഹരി മാഫിയയുടെ അക്രമണം;ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് പരിക്ക്
  • വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; കാരണം കണ്ടെത്താൻ ഫയർഫോഴ്‌സ്‌ പരിശോധന നടത്തും.
  • മരണ വാർത്ത
  • ചുരം റോഡിലെ ഗതാഗതക്കുരുക്ക് ; നിർദ്ദിഷ്ട ബെെപാസ് റോഡ് കടലാസിലൊതുങ്ങുമോ?
  • വേടന്റെ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്, നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി