അതിതീവ്ര മഴയിൽ കോഴിക്കോടും കണ്ണൂരും പാലക്കാടും ഉൾപ്പെടെ വ്യാപക നാശനഷ്ടം

May 21, 2025, 6:56 a.m.

കോഴിക്കോട്:കേരളത്തിൽ ചൊവ്വാഴ്ച അനുഭവപ്പെട്ട അതിതീവ്ര മഴയിൽ കനത്ത നാശനഷ്ടം. വടക്കൻ കേരളത്തിലും കൊച്ചിയിലുമാണ് വ്യാപക നാശം റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയിൽ കോഴിക്കോട് നഗരത്തിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറി. സായ് സെന്റർ ഓഫീസിനകത്ത് വെള്ളം കയറി. പ്രദേശത്തെ കടകളിലും വെള്ളം കയറി.

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്ത് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയ പാതയിൽ മലപ്പറമ്പ് ജങ്ഷനിൽ വെള്ളക്കെട്ട് രൂപപ്പേട്ടതോടെ സർവീസ് റോഡ് അടച്ചു. നാദാപുരം വളയത്ത് ശക്തമായ മഴയിൽ വളയം അച്ചം വീട്ടിൽ മിനി സ്റ്റേഡിയത്തിന്‍റെ മതിൽ തകർന്നു.

തൊട്ടടുത്ത വീട്ട് പറമ്പിലേക്കാണ് മതിൽ പതിച്ചത്. ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലായിരുന്നു. നാദാപുരം ചെക്യാട് ഇടിമിന്നലിൽ രണ്ടു വീടുകളുടെ വയറിങ് പൊട്ടിത്തെറിച്ചു. വീടിന്റെ ടൈലുകൾ അടർന്നു വീണു. കിണറിന്റെ ആൾമറയും തകർന്നു.

കണ്ണൂരിൽ തിങ്കളാഴ്ച വൈകീട്ട് മുതൽ അതിശക്തമായ മഴയാണ്. കുറുവയിൽ വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കൊയ്യത്ത് മരം വീണ് വീടിന്‍റെ മേൽക്കൂര തകർന്നു. പിലാത്തറയിൽ ദേശീയപാത സർവീസ് റോഡിൽ വെളളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

ദേശീയപാത നിർമാണം നടക്കുന്ന പാപ്പിനിശ്ശേരി വേളാപുരത്തും വെളളക്കെട്ടുണ്ട്. താഴെചൊവ്വയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെളളം കയറി. ഓടകൾ അടഞ്ഞതിനെ തുടർന്നാണ് വെളളം കയറിയത്. കോർപ്പറേഷൻ തൊഴിലാളികളെത്തി ഓട വൃത്തിയാക്കൽ പുരോഗമിക്കുകയാണ്. കനത്ത മഴയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തകർന്നുവീണു.

പാലക്കാടും വലിയ നാശമാണ് സംഭവിച്ചത്. അട്ടപ്പാടി പുതുരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോക്ക് മുകളിൽ മരം വീണു. വടകോട്ടത്തറ സ്വദേശി വീരന്‍റെ വാഹനത്തിലേക്കാണ് ആൽ മരത്തിന്‍റെ കൊമ്പ് വീണത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ തലനാരിഴക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു. അട്ടപ്പാടി ചുരത്തിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു. ചുരത്തിലെ എട്ടാം വളവിനും, ഒൻപതാം വളവിനുമിടയിലാണ് മണ്ണിടിഞ്ഞത്. മണ്ണാർക്കാട് ചിന്നതടാകം റോഡിൻ്റെ ഒരു വശം ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

കനത്ത മഴയിൽ കാസർകോഡ് നീലേശ്വരം മുതൽ പള്ളിക്കര വരെ ദേശീയ പാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു പെരിയയിൽ കേന്ദ്ര സർവകലാശാലയ്ക്ക് അടുത്ത് കണ്ണൂരിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ബസ് താഴ്ന്നു. കാലിക്കടവ്, നീലേശ്വരം ടൗണിൽ വെള്ളം കയറി. ചെർക്കളയിലും കറന്തക്കാടും കനത്ത മഴയിൽ മരം വീണു. ആർക്കും പരിക്കില്ല

എറണാകുളം കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. ഓട്ടോയിൽ ഉണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. മരം സമീപത്തെ സെക്യൂരിറ്റി ക്യാബിനിൽ തട്ടി ഓട്ടോയിൽ പതിച്ചതിനാൽ വലിയ അപകടം ഒഴിവായി.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന വയനാട്ടിൽ പുലർച്ചെ മുതൽ ഇടവിട്ട് മഴപെയ്തു. മഴക്കെടുതികൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിംഗ് നിർത്തിവെച്ചു. പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചു.

അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. അന്തരീക്ഷ ഘടകങ്ങൾ അനുകൂലമായതിനാൽ പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം കേരള തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.


MORE LATEST NEWSES
  • പഠിക്കുന്നതിനിടെ വീട്ടമ്മ ഓടിച്ച കാർ കിണറ്റിൽ വീണു
  • രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു
  • തേങ്ങയിടാൻ തെങ്ങിൽ കയറിയ ഗൃഹനാഥൻ മരിച്ചു
  • മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കും.
  • കൊല്ലത്ത് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് സഹോദരിമാർ മരിച്ച സംഭവം; മെഡിക്കൽ കോളേജിനെതിരെ പിതാവ്
  • ചുരത്തിൽ അപകടാവസ്ഥയിലായിരുന്ന മരം വെട്ടി മാറ്റി*
  • ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
  • ചെറുവണ്ണൂരില്‍ സ്വകാര്യ ബസ്‌ ബൈക്കിലിടിച്ച് അപകടം, നാലുപേർക്ക് പരിക്ക്; രണ്ട് കുട്ടികളുടെ നില ഗുരുതരം
  • ചാവക്കാട് ദേശീയപാതയിലെ വിള്ളൽ; സംഭവത്തിൽ റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ
  • വീടിന് മുകളിലേക്ക് ആൽമരം വീണ് നാലുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം
  • സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്.
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
  • പെൺകുട്ടിയെ ബലാത്സംഗം ചെയ്ത‌ കേസിൽ 19കാരൻ പിടിയിൽ.
  • കല്യാണി കൊലപാതകം ;സന്ധ്യ കൃത്യമായി ആസൂത്രണം ചെയ്‌തതെന്ന് പോലീസ്.
  • മദ്യ ലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു
  • ബത്തേരിയിൽ വീണ്ടും പുലി
  • മലപ്പുറത്തിന് പിന്നാലെ ചാവക്കാടും വിള്ളൽ കണ്ടെത്തി
  • കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു.
  • വളാഞ്ചേരിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ.
  • മെഡിക്കല്‍ കോളജിന്റെ അനാസ്ഥ?; വീട്ടില്‍ എത്തിച്ച മൃതദേഹം തിരിച്ചു കൊണ്ടുപോയി പൊലീസ്
  • എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
  • അരിപ്പാറയിൽ സഞ്ചാരികൾക്ക് നിയന്ത്രണം
  • സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി.
  • അജ്ഞാതസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
  • വഴിക്കടവ്-പൊന്നാങ്കയം റോഡ് ഉദ്ഘാടനം ചെയ്തു.
  • ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടയാൻ സർക്കാരിന് എന്താണ് അധികാരം: ഹൈക്കോടതി
  • വയനാട് റെഡ് അലർട്ട്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി
  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; തിരുപ്പൂരിൽ മലയാളി കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
  • 3 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
  • വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്‌ ശേഷം ഇതുവരെ സൗദിയിൽ പ്രവേശിക്കാത്തവർ ജൂൺ ആറിന് ശേഷം വന്നാൽ മതിയെന്ന് ജവാസാത്ത്.
  • പാറക്കടവ് നിന്ന് കാണാതായ യുവാവിനെ കുറിച്ച് വിവരമൊന്നുമില്ല.
  • അധ്യാപകപരിശീലനത്തിനിടെ വളകാപ്പുചടങ്ങ്; വീഡിയോ വൈറലായതോടെ പുലിവാലുപിടിച്ച് അധ്യാപകർ
  • വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞ് ഒരു മരണം.
  • മയക്കുമരുന്ന് വേട്ടയിൽ കഞ്ചാവുമായി പിടിയിലായത് എട്ടുപേർ
  • കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് തകർന്നു
  • ചുരത്തിൽ നടന്നത് വിദ്യാർത്ഥികൾക്ക് നേരേയുണ്ടായ സദാചാര അക്രമണമെന്ന് രക്ഷിതാക്കള്‍
  • കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തം: കലക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
  • ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.*
  • കഞ്ചിക്കോടിന് സമീപം കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്
  • വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍
  • ഓപ്പറേഷൻ സിന്ദൂർ: ചൈനയും കാന‍ഡയും തുർക്കിയും ഒഴിവാക്കി ഇന്ത്യ,
  • ബത്തേരി ടൗണിലെ പുലി സാന്നിധ്യം, വനം വകുപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി
  • വാഹനാപകടം: ജിദ്ദയിലെ ജീസാനിൽ മലയാളി യുവാവ് മരിച്ചു
  • കാണാതായ കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി
  • ആശ പ്രവര്‍ത്തകരുടെ സമരം ഇന്ന് 100-ാം ദിനം
  • നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് അജ്ഞാത ഓട്ടോ കടന്നുകളഞ്ഞതായി പരാതി.
  • കാരന്തൂരിലെ എംഡിഎംഎ കേസിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ.
  • മാവിൽ നിന്ന് വീണ് മകൻ മരിച്ചതിനു പിന്നാലെ അമ്മയും മരിച്ചു.
  • ടാപ്പിങ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി
  • മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി.