പോക്‌സോ കേസില്‍ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി

May 23, 2025, 6:27 p.m.

ന്യൂഡല്‍ഹി: പോക്സോ കേസില്‍ അസാധാരണ ഉത്തരവുമായി സുപ്രീം കോടതി. കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് ആ കേസിലെ അതിജീവിതയെ വിവാഹം ചെയ്യുകയും ചെയ്ത യുവാവിന്റെ ശിക്ഷ നടപ്പിലാക്കുന്നതു സുപ്രീം കോടതി തടഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു പോക്സോ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഇടപെടല്‍ ഉണ്ടായത്.

പ്രതിയെ അതിജീവിത വിവാഹം കഴിച്ചു കുടുംബമായി കഴിയുന്നത് കണക്കിലെടുത്താണ് ശിക്ഷ ഒഴിവാക്കിയത്. പ്രതിയോട് ഇപ്പോള്‍ അതിജീവിതയ്ക്ക് വൈകാരികമായ ബന്ധമാണ്.പ്രതിയുടേത് കുറ്റകൃത്യം ആണെങ്കിലും അതിജീവിത അതിനെ ഇപ്പോള്‍ അങ്ങനെ കാണുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നീണ്ടുനിന്ന നിയമനടപടികള്‍ ആണ് കുറ്റകൃത്യത്തേക്കാള്‍ അതിജീവിതയെ ബാധിച്ചതെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നപ്പോള്‍ തന്നെ അതിന്റെ വ്യാപ്തിയും മനസിലാക്കി കൊടുക്കാന്‍ നിയമ സംവിധാനത്തിന് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം ഉണ്ടായ സാഹചര്യത്തിലാണ് 24 കാരന് എതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ വിചാരണ കോടതി യുവാവിനെ ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനിടയില്‍ അതിജീവിതയ്ക്ക് പ്രായ പൂര്‍ത്തിയായപ്പോള്‍ ശിക്ഷിക്കപ്പെട്ട യുവാവ് ആ യുവതിയെ വിവാഹം കഴിച്ചു. ഇതിനിടെ കൊല്‍ക്കത്ത ഹൈക്കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കി. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തങ്ങളുടെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന വിവാദ പരാമര്‍ശവും കൊല്‍ക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതി കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും പ്രതി കുറ്റക്കാരനാണെണെന്ന വിധി പുനഃസ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അതി ജീവിതയുടെ ഭാഗം കേള്‍ക്കുന്നതിന് ഒരു വസ്തുതാ പരിശോധന സംഘത്തെ രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച മൂന്ന് അംഗ സമിതി അതിജീവിതയുടെ നിലപാട് കേട്ടിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കേണ്ട എന്ന് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.


MORE LATEST NEWSES
  • ബസ്സ് യാത്രക്കിടെ യുവതിയുടെ സ്വര്‍ണ്ണമാല കവര്‍ന്ന തമിഴ്‌നാട് സ്വദേശിനി പിടിയില്‍
  • കനത്ത മഴയിൽ കണ്ണൂരിലെ ചെങ്കൽപണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
  • വടകര സ്വദേശിയായ വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ ബംഗളുരുവിൽ മരിച്ചു.
  • പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി
  • ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ് ബാധ
  • മഴയറിയാന്‍ വയനാട്ടിൽ ഇത്തവണ അധികമായി 200 മഴമാപിനികള്‍
  • ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് സൈനിക വക്താവ്
  • വെളിച്ചെണ്ണ വില കുതിച്ചുയരുന്നു,
  • കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം.
  • ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു.
  • വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലർ
  • വാഹനം റോഡ് ചേര്‍ന്ന് ഓടിച്ചില്ലെന്നാരോപിച്ച് സിപിഎം മുന്‍ ലോക്കല്‍ സിക്രട്ടറിക്ക് മര്‍ദ്ദനം, പുതുപ്പാടിയില്‍ സംഘര്‍ഷം
  • അമ്പലപ്പടിയിൽ ദേശീയപാത മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തി
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മില്‍മയുടെ മിന്നൽ സമരം പിന്‍വലിച്ചു
  • കുട്ടി പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ല, അമ്മയുടെ മൊഴി പുറത്ത്
  • മുത്തങ്ങ ചെക്ക് പോസ്റ്റിൽ ലോറിയിൽ കടത്തിയ 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
  • പന്നിയങ്കരയിൽ സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം
  • യാത്ര ചെയ്യുമ്പോൾ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴും ഹെൽമറ്റ് ധരിക്കണം.
  • നൂറാംതോട് SSLC,വിജയികളെ ആദരിക്കലും, സ്വീകരവും നൽകി*
  • മൈസൂരിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് തട്ടിക്കൊണ്ട് പോയ അന്നൂസ് റോഷൻ.
  • മുസ്ലിം ലീഗ് ഫാമിലി സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു
  • യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കീഴടങ്ങി
  • മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു
  • പതിറ്റാണ്ടുകൾ പഴക്കമുള്ള നടപ്പാത KSEB തടഞ്ഞതായി പരാതി
  • മലപ്പുറത്ത് ചില ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം,ജാഗ്രത പുലർത്തണമെന്ന് വനം‌ വകുപ്പ്
  • പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ
  • കൂരിയാട് ദേശീയപാത തകർന്നതിൽ കെഎൻആർ കൺസ്ട്രക്ഷൻസിനെതിരെ കേന്ദ്ര സർക്കാർ നടപടി.
  • സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു.
  • പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയം 77.81 ശതമാനം
  • കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തി
  • അനൂസ് റോഷനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതം.
  • കൊല്ലപ്പെട്ട നാല് വയസുകാരി നേരിട്ടത് അതി ക്രൂര പീഡനം
  • പേരമകൻ്റെ ക്രൂരമർദനമേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു.
  • വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു
  • ഭർത്താവിനെ കഴുത്തുഞെരിച്ചുകൊന്ന ഭാര്യ അറസ്റ്റില്‍
  • കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു.
  • കോഴിക്കോട് ജുവനൈല്‍ഹോമില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി
  • കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
  • സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
  • മകളെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവം, കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
  • പഠിക്കുന്നതിനിടെ വീട്ടമ്മ ഓടിച്ച കാർ കിണറ്റിൽ വീണു
  • രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു
  • തേങ്ങയിടാൻ തെങ്ങിൽ കയറിയ ഗൃഹനാഥൻ മരിച്ചു
  • മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കും.
  • കൊല്ലത്ത് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് സഹോദരിമാർ മരിച്ച സംഭവം; മെഡിക്കൽ കോളേജിനെതിരെ പിതാവ്
  • ചുരത്തിൽ അപകടാവസ്ഥയിലായിരുന്ന മരം വെട്ടി മാറ്റി*
  • ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
  • ചെറുവണ്ണൂരില്‍ സ്വകാര്യ ബസ്‌ ബൈക്കിലിടിച്ച് അപകടം, നാലുപേർക്ക് പരിക്ക്; രണ്ട് കുട്ടികളുടെ നില ഗുരുതരം
  • ചാവക്കാട് ദേശീയപാതയിലെ വിള്ളൽ; സംഭവത്തിൽ റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ