കൊച്ചി കപ്പൽ അപകടം;13 കാർഗോകളിൽ അപകടകരമായ വസ്തുക്കൾ,കപ്പലിൽ നിന്നും ഇന്ധന ചോർച്ച, എണ്ണപ്പാട എവിടെയും എത്താം, സുപ്രധാന അറിയിപ്പ്  

May 25, 2025, 4:44 p.m.

തിരുവനന്തപുരം: കൊച്ചി കപ്പൽ അപകടം സംബന്ധിച്ച സുപ്രധാന അറിയിപ്പ്. കപ്പൽ പൂർണ്ണമായും മുങ്ങിയതായി ചീഫ് സെക്രട്ടറി തല യോഗത്തിന് ശേഷം സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 14.6 നൗട്ടിക്കൽമൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ഇന്ധന ചോർച്ചയുണ്ടാകുന്നുണ്ട്. എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്. നിലവിൽ കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാൻ ഉള്ള പൊടി എണ്ണ പടയ്ക്ക് മേൽ തളിക്കുന്നുണ്ട്.  ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിൽ ആണ് കൺടെയ്നർ എത്താൻ കൂടുതൽ സാധ്യത. എണ്ണ പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാൽ കേരള തീരം പൂർണ്ണമായും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 

കപ്പലിലെ 640 കണ്ടെയ്നറുകളിൽ നൂറെണ്ണം വേർപെട്ട് കടലിൽ വീണു. 13 കാർഗോകളിൽ അപായകരമായ വസ്തുക്കളുണ്ട്. ഇതിൽ 12 എണ്ണത്തിലും കാൽസ്യം കാർബൈഡ് ആണ്. രണ്ടെണ്ണം കൊച്ചിയിലേക്കും പത്തെണ്ണം തൂത്തുക്കുടിയിലേക്കുള്ളതുമായിരുന്നു. മുങ്ങിയ കപ്പലിന് ഉള്ളിലാണ് ഈ കാൽസ്യം കാർബേഡ് അടങ്ങിയ 12 കണ്ടെയ്നകളും ഉള്ളത്. ഒരു കണ്ടെയ്നർ 22 ടൺ ഭാരം വരും.

കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞാൽ തൊടരുത്, അടുത്ത് പോകരുത്. കപ്പൽ മുങ്ങിയ മേഖലയിൽ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.  കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ്. ഒപ്പം തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങളും കടലിലുണ്ട്. ഈ കപ്പൽ ചാലിലൂടെ പോകുന്ന മറ്റു കപ്പലുകൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയതായി അറിയിച്ചു. മുങ്ങിയ കപ്പലിലെ  ക്യാപ്റ്റൻ അടക്കം എല്ലാവരെയും കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷിച്ചു. അപകടത്തിന്റെ മറ്റു കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരും ആരോഗ്യവാന്മാരുമാണ്.  
  
നടപടി നിർദേശങ്ങൾ

 തീരത്ത് അപൂർവ്വ വസ്തുക്കൾ, കൺടെയ്നർ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റര് എങ്കിലും അകലെ നിൽക്കുക, 112 ൽ അറിയിക്കുക എന്ന നിർദേശം എല്ലാ തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നല്കിയിട്ടുണ്ട്.
  മത്സ്യ തൊഴിലാളികൾ നിലവിൽ കടലിൽ പോകരുത് എന്ന നിർദേശം കാലാവസ്ഥാ സംബന്ധിയായി തന്നെ നല്കിയിട്ടുണ്ട്.
   കപ്പൽ മുങ്ങിയ ഇടത് നിന്നും 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. അപൂർവ്വ വസ്തുക്കൾ, കൺടെയ്നർ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്112ൽ അറിയിക്കുക എന്ന നിർദേശം മത്സ്യ തൊഴിലാളികൾക്കും ബാധകം ആണ്.
  കണ്ടെയ്നറുകൾകരയിൽസുരക്ഷിതമായിമാറ്റാൻ JCB, ക്രെയിനുകൾവിനിയോഗിക്കാൻ Factories and Boilers വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കന് ജില്ലകളിൽ 1 വീതം ടീമും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.
എണ്ണ പാട തീരത്ത് എത്തിയാൽ ക്കൈകാര്യം ചെയ്യാന്പൊലൂഷൻകണ്ട്രോൾബോർഡിഇന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കന് ജില്ലകളിൽ 1 വീതം ടീമും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.
   ജില്ലാദുരന്തനിവാരണഅതോറിറ്റിയുംപോലീസ്മറ്റുവകുപ്പുകൾഇവർക്ക്വേണ്ടസഹായങ്ങൾചെയ്യുന്നതായിരിക്കും. 
  കപ്പലിലെഎണ്ണകടൽതാഴെത്തട്ടിൽപെട്ടുപോകാൻസാധ്യതയുള്ളതിനാൽ, കോസ്റ്റ്ഗാർഡ്, നേവി, ഫോറസ്റ്റ്ഡിപ്പാർട്ട്മെന്റ്, ഫാക്ടറീസ്&ബോയിലേഴ്സ്എന്നിവരെഉൾപ്പെടുത്തിപദ്ധതിതയ്യാറാക്കാനുള്ളനിർദേശവുംനൽകിയിട്ടുണ്ട്.
  ഓയിൽസ്പിൽകണ്ടിജൻസികൈകാര്യംചെയ്യുന്നതിനായികൂടുതൽബൂംസ്സ്കിമ്മെർസ്എന്നിവമൊബിലെയ്സ്ചെയ്യാനായികോസ്റ്റ്ഗാർഡ്, പോർട്ട്വകുപ്പ്, നേവിഎന്നിവരോട്നിർദേശിച്ചിട്ടുണ്ട്.
കൺടെയ്നർ, എണ്ണ പാട, കടലിഇന്റെ അടിയിലേക്ക് മുങ്ങുന്ന എണ്ണ എന്നിവ കൈകാര്യം ചെയ്യുവാൻ പ്രത്യേകം നിർദേശങ്ങൾ ജില്ലകൾക്കും, വകുപ്പുകൾക്കും നല്കിയിട്ടുണ്ട്.പൊതുജനങ്ങളുടെസുരക്ഷ, പരിസ്ഥിതിസംരക്ഷണം, മത്സ്യബന്ധനമേഖലയുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ളപ്രവർത്തങ്ങൾക്കായിരിക്കുംസംസ്ഥാനംമുൻഗണനനൽകുക


MORE LATEST NEWSES
  • കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
  • മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങളായ കുട്ടികൾ ഷോക്കേറ്റ് മരിച്ചു
  • സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് യാത്രക്കാരന്‍ മരിച്ചു
  • ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥി ദേഹത്ത് മരം പൊട്ടിവീണ് മരിച്ചു
  • അഫാൻ്റെ നില അതീവ ഗുരുതരം
  • പിറകോട്ട് എടുത്ത ബസ്സ് കയറി വർഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം
  • തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ബിജെപി പ്രാദേശിക നേതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ പ്രവർത്തിക്കില്ല
  • യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.
  • കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണ് പിഞ്ചു കുഞ്ഞിന് പരുക്ക്.
  • പത്ര വിതരണത്തിന് പോയ വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു.
  • അറബിക്കടലിൽ ചെരിഞ്ഞ കപ്പൽ പൂര്‍ണമായി മുങ്ങി, കണ്ടെയ്നറുകൾ കടലിൽ പതിച്ചു; കടുത്ത ആശങ്ക*
  • എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍.
  • കെഎസ്ആർടിസിക്ക് വരുമാനം കൂട്ടാൻ ബസ് ടെർമിനലിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കുന്നു
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്
  • തൊട്ടിൽപ്പാലത്ത് കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു, തീരത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു
  • മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു
  • അപകടത്തിൽപെട്ട കപ്പൽ മുങ്ങുന്നു,കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു;
  • വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു
  • താമരശ്ശേരിയിൽ ടൈലറിംഗ് സ്ഥാപനത്തിൽ നിന്നും ഫോൺ കവർന്നു
  • തിക്കോടിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് നിരവധിപേർക്ക് പരിക്ക്
  • സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, രാത്രി പെയ്‌ത മഴയിൽ പലയിടത്തും നാശനഷ്ടം
  • ജയിൽ ചാടിയ യുവതി ലഹരിക്കേസിൽ പിടിയിൽ
  • ചുരത്തിൽ വീണ മരം മുറിച്ചുമാറ്റി, ഗതാഗത തടസ്സം തുടരുന്നു
  • നാദാപുരം റോഡ് റെയിൽവേ ട്രാക്കില്‍ തെങ്ങ് വീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
  • റെഡ് അലർട്ട് ; മേഘവിസ്ഫോടനത്തിനും മിന്നൽപ്രളയത്തിനും സാധ്യത
  • ഷഹബാസ് കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു.
  • സംഭൽ ശാഹി ജുമാ മസ്‌ജിദ് ഉൾപ്പെടുന്ന പ്രദേശത്തെ ഭൂരേഖകൾ കാണാതായതായി പരാതി
  • കൊച്ചിയിലെ കപ്പലപകടത്തിൽ 20 ജീവനക്കാരെ രക്ഷപ്പെടുത്തി.
  • മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • റെഡ് അലര്‍ട്ട്; നിലമ്പൂര്‍-നാടുകാണി ചുരം വഴി രാത്രി അനാവശ്യ യാത്ര പാടില്ല, മുന്നറിയിപ്പുമായി ജില്ലാ കളക്ടർ
  • വയനാട്ടിൽ ദുരന്ത ഭീഷണിയുള്ള മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവ്; കണ്‍ട്രോള്‍ റൂം തുറന്നു
  • മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ ചങ്ങാടം ഒഴുകിപ്പോയി; 34 ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
  • ജില്ലയിൽ നാളെ റെഡ് അലർട്ട്
  • ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ സ്വദേശിയെ അതിര്‍ത്തി രക്ഷാസേന വധിച്ചു
  • കിണർ കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു
  • കനത്ത മഴ;അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ
  • എട്ട് വയസുകാരിയെ മർദ്ദിച്ച പിതാവിനെതിരെ കേസെടുത്തു.
  • ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു.
  • മടവൂർ രാംപൊയിൽ യൂണിറ്റി റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
  • അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ല വാറന്റ്
  • വിമാനം വൈകുന്നതിനെ തുടർന്ന് കരിപ്പൂരിൽ പ്രതിഷേധവുമായി യാത്രക്കാർ.
  • കനത്ത മഴയിലും കാറ്റിലും നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു
  • ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം
  • വള്ളം മറിഞ്ഞ് രണ്ടു മണൽ വാരൽ തൊഴിലാളികളെ കാണാതായി.
  • ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം .