ട്രാക്കിൽ തീപ്പൊരി, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

May 27, 2025, 8:29 a.m.

കോഴിക്കോട്: കനത്ത മഴ, പെട്ടെന്ന് മുന്നിലെ ട്രാക്കിൽ തീപ്പൊരി, തൊട്ടുപിന്നാലെ വെളിച്ചമില്ലാതായി, ട്രാക്ക് കാണാൻപറ്റാത്ത അവസ്ഥ, വേഗംകുറച്ച് മുന്നോട്ടെടുത്തു, കൺമുന്നിൽ ട്രാക്കിലേക്ക് എന്തോ തള്ളിനിൽക്കുന്നപോലെ കണ്ടപ്പോൾ ഒന്നും ആലോചിക്കാതെ ഉടൻ ബ്രേക്കിട്ടു’ -തിരുനെൽവേലിയിൽനിന്ന് ജാംനഗറിലേക്ക് പോവുകയായിരുന്ന ലോക്കോ പൈലറ്റ് എം.കെ. പ്രതീഷിന്റെ സംസാരത്തിൽനിന്ന് ഭീതിയൊഴിയുന്നില്ല.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്താൻ ലക്ഷ്യമിട്ട് താരതമ്യേന വേഗത്തിൽ വരുന്നതിനിടെ ഫറോക്ക് കഴിഞ്ഞ് അൽപ്പം കഴിഞ്ഞപ്പോഴാണ് സംഭവം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് മാത്തോട്ടം-അരീക്കാട് ഭാഗത്തുള്ള ട്രാക്കിലേക്ക് മൂന്ന് മരങ്ങൾക്കൊപ്പം വീണ അലൂമിനിയം ഷീറ്റ് ട്രാക്കിന് മുകളിലെ വൈദ്യുതലൈനിൽ വന്നുവീണതാണ് തീപ്പൊരിയുണ്ടാക്കിയത്.

വലിയശബ്ദമാണുണ്ടായത്. സമീപത്തുണ്ടായിരുന്ന ആളുകളെല്ലാം ഞെട്ടിത്തരിച്ചാണ് ട്രെയിനിനടുത്തേക്ക് എത്തിയത്. ട്രെയിൻ വേഗം കുറച്ചതിനാലാണ് പെട്ടെന്ന് ബ്രേക്കിടാനായതെന്ന് നാട്ടുകാർ പറഞ്ഞു. കല്ലായിയിലേക്ക് മൂന്ന് കിലോമീറ്ററിനടുത്തുമാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ. എന്നാൽ, പെട്ടെന്ന് ട്രെയിൻ നിർത്തിയപ്പോൾ യാത്രക്കാരെല്ലാം ആദ്യം അമ്പരന്നുവെന്ന് തീവണ്ടിയിലുണ്ടായിരുന്ന ടിടിഇ എ.ജെ. ബാബു പറഞ്ഞു. പിന്നീടാണ് സംഭവം മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിൻ നിന്നയുടനെ നാട്ടുകാർ അങ്ങോട്ടെത്തിയിരുന്നു. അവരുടെ സഹകരണവും അപകടകരമായ ഘട്ടത്തിൽ യാത്രക്കാർക്ക് സഹായകരമായിമാറിയെന്നും ടിടിഇ പറഞ്ഞു. ട്രാക്കിലേക്ക് മരവും ഷീറ്റും വീണതിനാൽ വലിയ തീപ്പൊരി ഉണ്ടായെന്നും നാട്ടുകാർ പറയുന്നു. പെട്ടെന്ന് ട്രെയിൻ വന്നതോടുകൂടി നാട്ടുകാർ ലോക്കോ പൈലറ്റിന് കാണാൻപറ്റുന്നതരത്തിൽ അറിയിക്കുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

ലൈൻ പൊട്ടിയതോടുകൂടിയാണ് വൈദ്യുതിബന്ധം നഷ്ടപ്പെട്ടത്. അതോടെ ….ട്രാക്കിലും തീവണ്ടിക്കുള്ളിലും പൂർണമായും ഇരുട്ടാകുകയായിരുന്നു. ട്രെയിൻ അധികനേരം നിർത്തിയിട്ടപ്പോൾ കോഴിക്കോടിറങ്ങേണ്ട പല യാത്രക്കാരും സംഭവസ്ഥലത്തിറങ്ങിയിരുന്നു. എന്നാൽ, പല യാത്രക്കാർക്കും റോഡിലേക്കുള്ള വഴി മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് ഇവർക്ക് റോഡിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. ഒപ്പം ചിലർ വഴികാണിക്കാനായി പോകുകയും ചെയ്തു.

ശക്തമായകാറ്റിൽ ഫറോക്ക്-കല്ലായി സ്റ്റേഷനുകൾക്കുമധ്യേ മീഞ്ചന്ത അരീക്കാട് ആനറോഡിനുസമീപം പാളത്തിലേക്ക് മരങ്ങളും വീടിന്റെ മേൽക്കൂരയിലെ കൂറ്റൻഷീറ്റും വീണ് ട്രെയിൻഗതാഗതം പൂർണമായി തടസ്സപ്പെട്ടു. അപകടമുണ്ടായസ്ഥലത്തിന് 200 മീറ്ററോളം അകലെ തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് നിർത്താനായതിനാൽ വൻദുരന്തം ഒഴിവായി. ഇരുപാളങ്ങളിലും തടസ്സമുണ്ടായതിനാൽ മൂന്നുമണിക്കൂറിലേറെ തീവണ്ടികൾ വൈകി.

ചുഴലിക്കാറ്റുപോലെ അതിശക്തമായ കാറ്റ് വീശിയടിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടിന്റെ മേൽക്കൂരയിലെ കൂറ്റൻ അലൂമിനിയം ഷീറ്റ് വൈദ്യുതലൈനിലേക്കുവീണ് തീപ്പൊരിയുയർന്നു. സമീപത്തെ മൂന്നുമരങ്ങളും ട്രാക്കിലേക്കുവീണു. നാട്ടുകാർ സിഗ്നൽകാണിച്ച് വണ്ടിനിർത്തിയതും വൈദ്യുതിവിച്ഛേദിക്കപ്പെട്ടപ്പോൾ ട്രെയിനിന്റെ വേഗം കുറഞ്ഞതുംമൂലമാണ് വൻദുരന്തം ഒഴിവായത്.

ലോക്കോപൈലറ്റ് വിവരമറിയിച്ചതിനെത്തുടർന്ന് കോഴിക്കോട്ടുനിന്ന്‌ സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷിന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും വൈദ്യുതലൈൻ അറ്റകുറ്റപ്പണിനടത്തുന്നതിനുള്ള ഒഎച്ച്ഇ ഇൻസ്പെക്‌ഷൻകാരും സ്ഥലത്തെത്തി. രണ്ടാംട്രാക്കിലേക്കുവീണ മരക്കൊമ്പുകൾ മുറിച്ചുനീക്കി. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ച് രാത്രി 10 മണിയോടെ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് കടത്തിവിട്ടു. മേൽക്കൂരവീണ ട്രാക്കിലെ തടസ്സം ചൊവ്വാഴ്ചമാത്രമേ നീക്കാനാവൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു


MORE LATEST NEWSES
  • പാമ്പ് കടിയേറ്റ് യുവതി മരിച്ചു.
  • ബാലുശ്ശേരിയിൽ കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിച്ച് അപകടം; ആറ് പേർക്ക് പരിക്ക്
  • കഞ്ചാവ് പിടികൂടുന്നതിനിടയിൽ രക്ഷപ്പെട്ട യുവാവ് തിരുവനന്തപുരത്ത് പിടിയിലായി
  • വടകര ദേശീയപാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം
  • സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി
  • എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
  • പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • ഇന്ധന സർചാർജ് കുറച്ചു, ജൂണിലെ വൈദ്യുതി ബില്ല് കുറയും
  • ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
  • മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.
  • മരണ വർത്ത
  • സംസ്ഥാനത്ത് കോവിഡ് കേസുകളിലെ വർധന; ജാഗ്രതാനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്.
  • കുത്താളിയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻനാശനഷ്ട്ടം
  • കുത്താളിയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻനാശനഷ്ട്ടം
  • കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയ സംഭവത്തിൽ കൈനോട്ടക്കാരന് കസ്റ്റഡിയിൽ
  • യുവാവിനെ ആക്രമിച്ചകേസിൽ മൂന്നുപേർ അറസ്റ്റിൽ
  • കാലവര്‍ഷക്കെടുതി നേരിടാന്‍ നടപടികളുമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്*
  • പായ്‌വഞ്ചിയിൽ ലോകയാത്ര പൂർത്തിയാക്കി ഇന്ത്യൻ വനിത നാവികർ
  • അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ
  • കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധരണയും നടത്തി
  • വിദേശ വിദ്യാർത്ഥികൾക്കുള്ള വീസ ഇന്റർവ്യൂ മരവിപ്പിച്ചു
  • കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • മംഗളൂരുവിൽ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു
  • കനത്ത മഴ തുടരുന്നു, 4 ക്യാംപുകളിൽ 44 കുടുംബങ്ങൾ
  • കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധരണയും നടത്തി
  • നെഹ്‌റു സ്മരണാഞ്ജലിയും പ്രശ്നോത്തരിയും നടത്തി
  • കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതം നിരോധിച്ചു
  • മാസപ്പിറ കണ്ടില്ല: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച*
  • വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
  • മരം കടപുഴകി വീണ് ക്ഷേത്രം തകർന്നു.
  • കോട്ടക്കൽ ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച് അപകടം;നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
  • സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
  • ബാലുശ്ശേരിയിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം
  • വയനാട്ടിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം
  • താമരശ്ശേരിയില്‍ ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ടതിന് ഹോട്ടലിന്‍റെ ചില്ല് അടിച്ചു തകർത്തു
  • മലയാളി യുവാവ് ബംഗളൂരുവിൽ ലോഡ്ജിൽ നിന്ന് വീണ് മരിച്ചു
  • വയനാട്ടിലും കോഴിക്കോട്ടും ശക്തമായ മഴ തുടരുന്നു
  • വടകര മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ
  • തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
  • പുതിയസ്റ്റാൻഡ് തീപ്പിടിത്തം: താഴത്തെനിലയിലെ കടകൾ തുറന്നു
  • ട്രാക്കിൽ തീപ്പൊരി, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ട്രെയിൻ സർവീസ് താറുമാറായി
  • കനത്ത മഴ ;ജില്ലയിൽ30 ലേറെ വീടുകൾ തകർന്നു
  • പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചിൽ: പനമരം-നടവയൽ റോഡിൽ ഗതാഗതം നിരോധിച്ചു
  • കരക്കടിഞ്ഞത് 40ഓളം കണ്ടെയ്നറുകൾ, മിക്കതും കാലി; 200 മീ. അകലം പാലിക്കണം
  • റോഡുസുരക്ഷ സമ്മേളനവും ആർറ്റിഒ പി എ നസീറിന്ന് യാത്രയയപ്പും സംഘടിപ്പിച്ചു.*
  • ഭിന്നശേഷിക്കാരിയായ സ്ത്രീയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
  • പെട്ടിക്കട ദേഹത്തേക്ക് മറിഞ്ഞുവീണ് പെൺകുട്ടി മരിച്ചു.