കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം കേസിൽ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ.

June 12, 2025, 9:33 p.m.

കോഴിക്കോട് :കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം കേസിൽ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ. കള്ളാട് കുനിയിൽ അജ്നാസിന്റെ ഭാര്യ മിസിരിയ (29) ആണ് അറസ്റ്റിലായത്.

രാസലഹരി നൽകി പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉൾപ്പെടെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പേരിൽ രണ്ട് പേർ നൽകിയ കേസിൽ പ്രധാന പ്രതിയായ അജ്നാസ് അജ്‌മീറിലേക്ക് മുങ്ങിയിരുന്നു.

തിരിച്ചുവരവെ മംഗലാപുരത്ത് വച്ച് കഴിഞ്ഞ ശനിയാഴ്‌ച രാത്രിയോടെ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പോക്സോ കേസാണ് അജ്‌നാസിനെതിരെ എടുത്തിരുന്നത്.

കുറ്റ്യാടിയിൽ ബെക്കാം എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തിവന്ന പ്രതി കേസിനുശേഷം അജ്‌മീരൽ ഉൾപ്പെടെ ഒളിച്ചുകഴിയുകയായിരുന്നു.

കേസിനു ശേഷം കഴിഞ്ഞ 24നാണ് പ്രതി കേരളത്തിൽനിന്ന് മുങ്ങിയത്. പാലക്കാട്ടുനിന്നുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ അജ്‌മീരിൽ കഴിയവെ പൊലീസ് പിന്തുടർന്നു. ലൊക്കേഷൻ പരിശോധിച്ച് അജ്‌മീരിൽ പൊലീസ് എത്തിയപ്പോൾ പ്രതി അവിടെനിന്നും മുങ്ങി. തുടർന്ന് എല്ലാ റെയിൽ വേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നൽകി. ഇന്നലെ രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിൻറെ വീട്ടിലേക്ക് കൊണ്ടൂപോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നൽകിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും കുട്ടി പറഞ്ഞു. ലഹരി നൽകിയ ശേഷം നിരവധി തവണ ഇയാൾ പീഡനത്തിരയാക്കിയെന്നും തന്റെ സുഹൃത്തുക്കൾ ഇരയാക്കപ്പെട്ടുവെന്നും കുട്ടി പരാതിയിൽ പറഞ്ഞിരുന്നു.പ്രായപൂർത്തിയാവുന്നതിന് മുൻപുള്ള കുറ്റകൃത്യം കണക്കിലെടുത്ത് പോക്സൊ വകുപ്പാണ് ഈ കേസിൽ ചുമത്തിയിരുന്നത്. ആദ്യപരാതിക്കു ശേഷം മറ്റൊരാൾകൂടി ചേക്കുവിനെതിരെ പരാതി നൽകിയിരുന്നു. ആ പരാതിയിലും പോക്സോ വകുപ്പാണ് ചുമത്തിയത്.

ആദ്യപരാതിക്കാരനെ പ്രതിക്ക് പരിചയപ്പെടുത്തി എന്നാരോപിക്കപ്പെടുന്ന വ്യക്തിയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ്എടുത്തത്. കുറ്റ്യാടിയിൽ ഏറെ ചർച്ചയായ കേസിലെ നിർണായക നീക്കമാണ് ചേക്കുവിൻ്റെ അറസ്റ്റോടെ സംഭവിച്ചത്. എംഡിഎംഎ കേസുകളിൽ ഈയിടെ അറസ്റ്റ് വ്യാപകമാണെങ്കിലും ലൈംഗിക വ്യാപാരം, കുട്ടികളെ ഉപയോഗപ്പെടുത്തൽ, കാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തശേഷം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, കളവ് ഉൾപ്പെടെ പല കുറ്റകൃത്യങ്ങൾ ഒരുപോലെ ചേർന്നുവന്ന കേസാണ് ഇപ്പോഴത്തേത്.

ആ നിലയിൽ ഈ കേസ് ഏറെ സാമൂഹിക ശ്രദ്ധ നേടിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പൊലീസ് കൂടുതൽ അറസ്റ്റുകളിലേക്ക് നീങ്ങുമെന്നാണ് സൂചന. കുറ്റ്യാടിയിലെ എംഡിഎംഎ വിതരണത്തിൻ്റെ പ്രധാന കണ്ണികൾ ഇപ്പോഴും കാണാമറയത്താണ്. അവരെക്കൂടി പുറത്തെത്തിക്കണം എന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം.


MORE LATEST NEWSES
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ.
  • യുവാവിനെ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി പരാതി
  • ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവം; മനോരമ ലേഖകനെതിരെ കേസെടുത്ത് പൊലീസ്
  • മരണവാര്‍ത്ത
  • മരം ദേഹത്ത് വീണ് മരക്കച്ചവടക്കാരന് ദാരുണാന്ത്യം
  • ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി അപകടം, കൊക്കയിലേക്ക് മറിയാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
  • വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
  • ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ
  • വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
  • വ്യാജ സ്വർണം പണയം വെച്ച് ബാങ്കുകളിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.
  • യാത്രക്കാരനെ കെഎസ്ആർടിസി ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • അഹമ്മദാബാദ് വിമാന അപകടം; വിമാനം തകർന്ന് വീണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി
  • കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഷിബിൻ ലാൽ പിടിയിൽ
  • ഏഴ് മാസം, ഒളിക്യാമറയിൽ വൈശാഖ് പകര്‍ത്തിയത് വനിതാ പൊലീസുകാർ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍
  • കല്പറ്റയിൽ സ്‌കൂട്ടർ അപകടം:യുവാവ് മരണപെട്ടു
  • ബീയുമ്മയുടെ മരണം;നാല് പേർ കൂടി അറസ്റ്റിൽ
  • ആകാശ ദുരന്തത്തിൽ മരണം 294; ജീവൻ നഷ്ടപ്പെട്ടവരിൽ പ്രദേശവാസികളും
  • ഇയ്യാട്-നന്മണ്ട റോഡിൽ അപകടക്കെണി
  • മരണ വാർത്ത
  • ചമൽ ജി എൽ പി സ്കൂളിൽ രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു
  • അഹമ്മദാബാദ് വിമാന അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ചവരിൽ 3 ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങിയ മലയാളി നഴ്സും
  • അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 170 ആയി അപകടത്തിപ്പെട്ടവരിൽ മലയാളി യുവതിയും;
  • ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു
  • പടിയൂർ ഇരട്ടക്കൊലപാതക കേസിൽ പ്രതി പ്രേംകുമാറുമായി രൂപസാദൃശ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മേശയുടെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു
  • പ്രായപൂർത്തിയാകാത്ത മകളെ ശാരീരികമായി ഉപദ്രവിച്ച പിതാവ് അറസ്റ്റിൽ.
  • പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
  • പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ.
  • കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
  • കോഴിക്കോട് പുറംകടലില്‍ കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു
  • ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളാനാകില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരം വെട്ടി കേന്ദ്രം
  • സ്വകാര്യ ബസ്സിന് പിഴ ചുമത്തി ട്രാഫിക് പോലീസ്
  • നിലമ്പൂരിൽ പ്രചാരണം അവസാനലാപ്പിലേക്ക്
  • പട്ടാപ്പകൽ 40 ലക്ഷം കവർന്നിട്ട് ഒരു ദിവസം പിന്നിടുന്നു; പ്രതിയെ കുറിച്ച് സൂചനയില്ലാതെ പൊലീസ്,
  • മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ
  • ഡോക്‌ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പിടിയിൽ.
  • കാണാതായ ഫാം ഉടമയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി
  • നാദാപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു
  • *സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
  • കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി
  • വയോധികയെ ആക്രമിച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ.
  • മലാപ്പറമ്പ് പെൺവാണിഭ കേസ്; രണ്ട് പൊലീസ്‌ ഡ്രൈവർമാരെ പ്രതിചേർത്തു
  • വൻബാങ്ക് കവർച്ച; സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് തട്ടിയെടുത്തു
  • മരണ വാർത്ത
  • യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സി.പി.ഒ ക്ക് സസ്പെൻഷൻ,
  • വിദ്യാർത്ഥിയെ കാണ്മാനില്ല
  • നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി