കൊടുവള്ളി: കാട്ടുപന്നികളെ വേട്ടയാടി ഇറച്ചിയാക്കി
വിൽപ്പന നടത്തിയ സംഘത്തിലെ രണ്ടുപേർ കൊടുവള്ളിയിൽ വനം വകുപ്പിൻറെ പിടിയിലായി. തിരുവമ്പാടി പുല്ലൂരാമ്പാറ കാട്ടുപാലത്ത് സജി ജോസഫ് എന്ന സിറാജുദ്ധീൻ (46), കൊടുവള്ളി വാവാട് കൈതാക്കുന്നുമ്മൽ ഭരതൻ (67) എന്നവരാണ് പിടിയിലായത്.
കൊടുവള്ളി മാനിപുരം ഭാഗത്ത് നിന്നും കാട്ടുപന്നിയെ കുരുക്ക് വെച്ച് പിടികൂടി കൊന്ന് ഇറച്ചിയാക്കി വില്പന നടത്തുകയും പാചകം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് തമാരശ്ശേരി റെയിഞ്ച് ഫോറസ്‌ററ് ഓഫീസർ പി വിമലിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടു പന്നിയുടെ ഇറച്ചി സഹിതം പ്രതികൾ പിടിയിലായത്.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്‌തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. സി. വിജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിതിൻ. കെ.എസ്, സുധീഷ്.എം. ടി, സ്‌മിത. പി. വി, ഡ്രൈവർ ജിതേഷ് എന്നിവർ ഉൾപ്പെട്ട വനം വകുപ്പ് സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി റെയിഞ്ച് ഫോറസ്‌ററ് ഓഫീസർ പറഞ്ഞു.