പാലക്കാട്:ഹണി ട്രാപ്പിൽ കുടുക്കി മധ്യവയസ്കന്റെ പണം തട്ടിയ 19 വയസുകാരൻ പിടിയിൽ. പാലക്കാട് കോങ്ങാട് സ്വദേശി മുഹമ്മദ് ഹാരിഫിനെ കോഴിക്കോട് റൂറൽ സൈബർ പൊലീസാണ് പിടികൂടിയത്.
വിദഗ്‌ധമായ ആസൂത്രണമാണ് 19കാരൻ ഉൾപ്പെട്ട സംഘം നടത്തിയത്. ഹാരിഫ് ഉൾപ്പെട്ട സംഘം മധ്യവയസ്കന് ആദ്യം ചില ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും ശബ്‌ദസന്ദേശങ്ങൾ അയയ്ക്കുകയും ചെയ്‌ത് വലയിൽ അകപ്പെടുത്തി.
പിന്നീട് ഇതേ കാര്യങ്ങൾ വച്ച് മധ്യവയസ്കനെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ആരംഭിച്ചു. തുടർന്ന് ഇവർ തന്നെ ഒരു ഇൻസ്പെക്ടറുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി കേസ് ഒതുക്കി തീർക്കാമെന്ന് വാഗ്‌ദാനം ചെയ്തു. കേസ് ഒതുക്കി തീർക്കാനാണ് സംഘം 40000 രൂപ മധ്യവയസ്കനോട് ആവശ്യപ്പെട്ടത്.
ഹാരിഫിനെക്കൂടാതെ 16 വയസുകാരനായ
മറ്റൊരു കുട്ടിയാണ് കുറ്റകൃത്യം ആസൂത്രണം
ചെയ്‌തതെന്ന് പൊലീസ് പറയുന്നു. ഇയാളെയും
പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗൂഗിൾ പേ
ട്രാൻസാക്ഷൻ നമ്പരാണ് പ്രതികളെ
പിടികൂടുന്നതിൽ നിർണായകമായതെന്നും
പൊലീസ് പറയുന്നു. പ്രതികളെ കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്തു.