തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. വധശ്രമത്തിന് പുറമേ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പും ഒഴിവാക്കി.

കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ അഞ്ച് കെഎസ്യു‌ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.

പ്രതിഷേധത്തിനിടെ പ്രവർത്തകർ ആയുധം പ്രയോഗിച്ച് ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന ഗൺമാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെഎസ്യു പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നത്. 'കൊല്ലടാ എന്നെ' എന്ന് പ്രവർത്തകർ ആക്രോഷിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടിവീണ് കഴുത്തിന് ആക്രമിച്ചുവെന്നും പൊലീസ് എഫ്ഐആർ ചെയ്തു. രേഖപ്പെടുത്തുകയും

കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, വി.വി അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരെയാണ് പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.