കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ അർജന്റീനയുടെ വിജയം ആഘോഷിക്കാൻ പടക്കം പൊട്ടിച്ച യുവാവിന്റെ വിരലുകൾ അറ്റു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് (22) പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹദിന്റെ ഇടത്തേ കൈയ്യിലെ രണ്ട് വിരൽ അറ്റുപോയി. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കും.
ഇന്ന് രാവിലെ എക്സ്ട്ര ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന സ്വിറ്റ്സർലൻഡിനെ തകർത്ത് സെമിയിൽ പ്രവേശിച്ചത്. അലെക്സിസ് മാക് അലിസ്റ്റർ(10), ഹൂലിയൻ അൽവാരസ്(112), ലൗട്ടാരോ മാർട്ടിനസ്(120+1) എന്നിവരാണ് അർജന്റീനക്കായി ഗോൾ നേടിയത്. 67-ാം മിനിറ്റിൽ ഡാൻ എൻഡോയിയാണ് സ്വിറ്റ്സർലൻഡിനായി ഗോൾ നേടിയത്