തിരുവനന്തപുരം: സ്റ്റാഫ് നിയമനത്തില്‍ പാർട്ടി ഘടകങ്ങളില്‍ നിന്ന് വിമർശനം ശക്തമാകുന്നതിനിടെ മുസ്‍ലിം ലീഗ് മന്ത്രിമാരുടെ യോഗം ഇന്ന് പാണക്കാട് ഔദ്യോ​ഗിക വസതിയിൽ ചേരും. യോ​ഗത്തിൽ മന്ത്രിമാരുടെ പ്രവർത്തനം അവലോകനം ചെയ്യും.

പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗവും ഇന്നാണ്. ഉപനേതാവ് പദവിക്കായി സമ്മർദം കടുപ്പിക്കാനാണ് സിപിഐ നീക്കം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തിൽ പങ്കെടുക്കും. ജീവിതത്തിലും രാഷ്ട്രീയത്തിലും ഒന്നിനും ഫുൾസ്റ്റോപ്പ് ഇല്ലെന്നും ഒരു അധ്യായവും അടഞ്ഞിട്ടില്ലെന്നും ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാൽ, അത് സിപിഐക്ക് നൽകേണ്ടെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. കെ.എൻ ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവാക്കാൻ സിപിഎം തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിപിഐ ആവശ്യത്തിൽ ഉറച്ചുനിക്കുന്നതും തുടർച്ചയായി ആവശ്യം ഉന്നയിക്കുന്നതും സിപിഎമ്മിന് കടുത്ത സമ്മർദം സൃഷ്ടിക്കുന്നുണ്ട്.