കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,015 രൂപയായി കുറഞ്ഞു. പവന് 1,920 രൂപയുടെ കുറവാണ് ഉണ്ടായത്. 1,12,120 രൂപയായാണ് വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലും സ്വര്‍ണം നഷ്ടത്തിലാണ്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. വെള്ളിയാഴ്ച സ്വര്‍ണവില നേരിയ തോതില്‍ ഉയര്‍ന്നെങ്കിലും തുടര്‍ച്ചയായ മൂന്നാം ആഴ്ചയും നഷ്ടത്തില്‍ അവസാനിക്കാനുള്ള പാതയിലാണ് സ്വര്‍ണം. ഈ ആഴ്ച ഇതുവരെ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 2 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 4,324.79 ഡോളറിലെത്തി. എന്നാല്‍ ഡിസംബര്‍ ഡെലിവറി യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് ഏകദേശം 1 ശതമാനം ഇടിഞ്ഞ് 4,364.70 ഡോളറിലായിരുന്നു.

സ്വര്‍ണവിലയിലെ ഇപ്പോഴത്തെ സമ്മര്‍ദ്ദത്തിന് പ്രധാന കാരണം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത ശക്തമായതാണ്.ഇന്ന് പുറത്തുവരുന്ന അമേരിക്കന്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് അഥവാ സിപിഐ കണക്കുകളിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്നാല്‍ ഫെഡിന് പലിശനിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദം കൂടും.

പലിശനിരക്ക് ഉയരുമ്പോള്‍ സ്വര്‍ണത്തിന് സാധാരണയായി തിരിച്ചടിയുണ്ടാകും. കാരണം സ്വര്‍ണം പലിശ വരുമാനം നല്‍കുന്ന ആസ്തിയല്ല. അതേസമയം അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ വരുമാനവും ഡോളറിന്റെ മൂല്യവും ഉയര്‍ന്നാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് മാറാനുള്ള സാധ്യത വര്‍ധിക്കും.

റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം ഓഗസ്റ്റിലെ അമേരിക്കന്‍ സിപിഐ പണപ്പെരുപ്പം പ്രതിമാസം 0.4 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 3.4 ശതമാനവും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ശരാശരി പ്രതീക്ഷ. സിപിഐ പ്രതിമാസം 0.2 ശതമാനവും വാര്‍ഷികമായി 2.4 ശതമാനവും ഉയരുമെന്നാണ് പ്രവചനം.